ആദ്യം അതിര്‍ത്തിയിലെ സമാധാനം; എന്നിട്ടാകാം വിമാന സര്‍വീസുകള്‍; നാലു വര്‍ഷത്തിന് ശേഷവും ചൈനയിലേക്ക് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ലെന്ന് ഇന്ത്യ

ചൈനയുമായുള്ള ബന്ധം അത്രകണ്ട് സമാധാനത്തിലല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ചൈനയുടെ നീക്കം നിരാകരിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ നിലപാട് അറിയിച്ചത്.

അതിര്‍ത്തിയിലെ സമാധാനം ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ചൈനയുമായി ഇപ്പോഴും അതിര്‍ത്തി തര്‍ക്കം തുടരുന്നതിനാല്‍ നിലവില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ രാജ്യം താല്‍പ്പര്യപ്പെടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തിയിലെ സമാധാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാന്‍ നിര്‍ണായകമാണ്. തങ്ങളുടെ ഹിമാലയന്‍ അതിര്‍ത്തിയില്‍ ചൈന നിലയുറപ്പിച്ച സാഹചര്യത്തില്‍ അവിടേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നില്ല.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ചൈന ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദേഹം പറഞ്ഞു. നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെന്നും അതില്‍ ഏറ്റവും പ്രധാനം അതിര്‍ത്തിയിലെ സമാധാനമാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ