ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം ഇതോടകം ഏറെ ചര്‍ച്ചയായിരുന്നു. തന്റെ പ്രിയപ്പെട്ട നായകള്‍ക്കായി സമയം കണ്ടെത്താന്‍ ഈ ശതകോടീശ്വരന് മടിയുണ്ടായിരുന്നില്ല. രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി നേടിയിരുന്നു.

പ്രിയപ്പെട്ട നായകളുടെ കാര്യത്തില്‍ രത്തന്‍ ടാറ്റയുടെ കരുതല്‍ സൂചിപ്പിക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ മരണത്തിന് ശേഷവും നായകള്‍ ബുദ്ധിമുട്ടരുതെന്ന് ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലും നായകള്‍ക്ക് സ്ഥാനമുണ്ട്. ടാറ്റയുടെ പ്രിയപ്പെട്ട നായയുടെ സംരക്ഷണത്തെ കുറിച്ച് അദ്ദേഹം വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട നായയായ ടിറ്റോ തന്റെ മരണശേഷവും സുഖമായി ഇരിക്കണമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വില്‍പ്പത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിറ്റോ എന്ന പേരില്‍ മറ്റൊരു നായ ഉണ്ടായിരുന്നു.

ആദ്യത്തെ നായ ചത്ത ശേഷം അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഇപ്പോഴത്തെ ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. നിലവില്‍ ടാറ്റയുടെ പാചകക്കാരനായ രാജന്‍ ഷായാണ് നായയെ പരിചരിക്കുന്നത്. ടിറ്റോയെ കൂടാതെ ടാറ്റയുടെ ഉപദേശകനും എക്‌സിക്യൂട്ടിവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിന്റെ പേരും വില്‍പ്പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ