ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം ഇതോടകം ഏറെ ചര്‍ച്ചയായിരുന്നു. തന്റെ പ്രിയപ്പെട്ട നായകള്‍ക്കായി സമയം കണ്ടെത്താന്‍ ഈ ശതകോടീശ്വരന് മടിയുണ്ടായിരുന്നില്ല. രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി നേടിയിരുന്നു.

പ്രിയപ്പെട്ട നായകളുടെ കാര്യത്തില്‍ രത്തന്‍ ടാറ്റയുടെ കരുതല്‍ സൂചിപ്പിക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ മരണത്തിന് ശേഷവും നായകള്‍ ബുദ്ധിമുട്ടരുതെന്ന് ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലും നായകള്‍ക്ക് സ്ഥാനമുണ്ട്. ടാറ്റയുടെ പ്രിയപ്പെട്ട നായയുടെ സംരക്ഷണത്തെ കുറിച്ച് അദ്ദേഹം വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട നായയായ ടിറ്റോ തന്റെ മരണശേഷവും സുഖമായി ഇരിക്കണമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വില്‍പ്പത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിറ്റോ എന്ന പേരില്‍ മറ്റൊരു നായ ഉണ്ടായിരുന്നു.

ആദ്യത്തെ നായ ചത്ത ശേഷം അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഇപ്പോഴത്തെ ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. നിലവില്‍ ടാറ്റയുടെ പാചകക്കാരനായ രാജന്‍ ഷായാണ് നായയെ പരിചരിക്കുന്നത്. ടിറ്റോയെ കൂടാതെ ടാറ്റയുടെ ഉപദേശകനും എക്‌സിക്യൂട്ടിവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിന്റെ പേരും വില്‍പ്പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...