'ജനങ്ങളെ കേൾക്കുന്ന ഭരണാധികാരികളാണ് ഇന്ത്യക്ക് ആവശ്യം'; മോഡി സര്‍ക്കാരിനെതിരേ രഘുറാം രാജന്റെ ഒളിയമ്പ്‌

രാജ്യത്തെ ജനങ്ങളെ കേൾക്കുന്ന ഭരണാധികാരികളാണ് ഇന്ത്യക്ക് ആവശ്യമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ജനങ്ങളുടെ വാക്കുകൾ ശ്രവിക്കാതെ സ്വന്തം അനുയായികളുടെ മാത്രം വാക്കുകൾ കേട്ടു പ്രവർത്തിച്ചാൽ തെറ്റുപറ്റാനുള്ള സാധ്യത ഏറെയാണെന്ന് രാജന്‍ വ്യക്തമാക്കി. ഇതൊഴിവാക്കുന്നതിനായി എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ അറിഞ്ഞു ഭരണാധികാരികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളെ തെരഞ്ഞെടുത്തവരുടെ താൽപര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാകണം. അനുയായികൾക്കു മാത്രം ചെവി കൊടുക്കുമ്പോൾ തെറ്റുപറ്റാനുള്ള സാധ്യത കൂടുതലാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം തൽപരകക്ഷികൾ മുതലെടുക്കും. വൻകിട കമ്പനികളുടെയും രാഷ്ട്രീയക്കാരുടെയും താൽപര്യ സംരക്ഷണമേ അവിടെ നടക്കൂ.

നോട്ടു നിരോധനത്തിന്റെ അനന്തരഫലം പൂർണമായും അറിയാൻ കൂടുതൽ കണക്കുകൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി നികുതി നൽകാൻ എല്ലാവരും തയാറാകണം. സർക്കാർ സേവനങ്ങൾ കൃത്യമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിൽ ഭരണരംഗത്തു മത്സരമുണ്ടാകണം. അധികാരകേന്ദ്രീകരണം അഴിമതിക്കു വഴിയൊരുക്കും. സംവരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അപകടകരമാണ്. അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത ജനാധിപത്യത്തിന് അപകടമാണ്. തെരഞ്ഞെടുപ്പിലൂടെ ഏകാധിപതികൾ അധികാരത്തിലെത്തുന്ന പ്രതിഭാസം ഉത്കണ്ഠാജനകമാണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുന്ന സമയത്ത് ബിജെപി സര്‍ക്കാരുമായി അകല്‍ച്ച പാലിച്ചിരുന്ന രഘുറാം രാജന് ഗവര്‍ണറായി രണ്ടാമൂഴം നല്‍കാന്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ തയാറായിരുന്നില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ