കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണത; ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ജസ്റ്റിസ് ഷാ

ഇന്ത്യ ഒരു തരത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ രൂപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ. കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണതയാണ്.  ജുഡിഷ്യറി ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടും പരാജയപ്പെടുത്തിയതായും  ജസ്റ്റിസ് ഷാ പറഞ്ഞു. ജനതാ പാർലമെന്റ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പൗരസമൂഹ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

“കോവിഡ് കാലത്ത് പാർലമെന്റ് ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. 1962-ലും 71-ലും യുദ്ധസമയത്ത് ഇന്ത്യൻ പാർലമെന്റ് കൂടിയിട്ടുണ്ടെന്നും 2001 ഡിസംബറിൽ പാർലമെന്റ് ആക്രമണമുണ്ടായതിന്റെ പിറ്റേ ദിവസം വരെ പാർലമെന്റ് കൂടിയിട്ടുണ്ട്. പല രാജ്യങ്ങളുടേയും പാർലമെന്റുകൾ പൂർണമായ വെർച്വൽ സെഷനിലൂടെ വരെ കൂടി. റിമോട്ട് വോട്ടിംഗ് ഏ‍ർപ്പെടുത്തിയിരുന്നു. അവരൊന്നും പാർലമെന്റ് നടപടികൾ കോവിഡ് കാലത്ത് മുടക്കിയില്ല. എന്നാൽ ഇന്ത്യൻ പാർലമെന്റ് ഈ വർഷം മാർച്ച് മുതൽ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. മഹാവ്യാധിയുടെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ നയിക്കുന്നതിൽ പരാജയപ്പെട്ടത് കൂടാതെ എക്സിക്യൂട്ടീവിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടും ലെജിസ്ലേച്ചർ പരാജയപ്പെട്ടിരിക്കുന്നു” – ജസ്റ്റിസ് എ പി ഷാ പറഞ്ഞു..

ജുഡിഷ്യറി അതിന്റെ പങ്ക് നിർവഹിക്കാതെ ഒളിച്ചോടുകയാണ്. വിശ്വാസ്യത ഉറപ്പു വരുത്താൻ ബാദ്ധ്യസ്ഥമായ സംവിധാനങ്ങളെ ജുഡിഷ്യറി ദുർബലപ്പെടുത്തുന്നു. കശ്മീർ വിഭജനം, പൗരത്വ ഭേദഗതി നിയമം, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പ്രധാന വിഷയങ്ങൾ ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ കേസുകൾ വൈകിക്കുകയോ ആണ് സുപ്രീംകോടതി എന്ന് ജസ്റ്റിസ് എ പി ഷാ വിമർശിച്ചു. കാശ്മീരിലെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കൽ അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി അതിന്റെ അതിന്റെ കടമ നിർവഹിക്കാതെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂർണാധികാരം എക്സിക്യൂട്ടീവിനും അത് നിയമിക്കുന്ന കമ്മിറ്റികൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്.

എക്സിക്യൂട്ടിവിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനായി രൂപം നൽകിയിട്ടുള്ള സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ദുർബലപ്പെടുത്തുന്നതാണ് കാണുന്നത്. 2014 മുതൽ ഈ സ്ഥാപനങ്ങളെ  തകർക്കാനുള്ള ശ്രമങ്ങൾ വ്യക്തമായ പദ്ധതിയോടെ നടന്നു വരുന്നു. ഇന്ദിര ഗാന്ധി സർക്കാർ നേരത്തെ ചെയ്ത രീതിയിലല്ല ഇപ്പോൾ നടക്കുന്നത് എന്ന് മാത്രം. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ തകർക്കൽ തന്നെയാണ് നടക്കുന്നത് – ജസ്റ്റിസ് എ പി ഷാ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ