കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണത; ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ജസ്റ്റിസ് ഷാ

ഇന്ത്യ ഒരു തരത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ രൂപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ. കോവിഡ് കാലത്ത് ഭരണഘടനാ സംവിധാനങ്ങൾ ദുർബലപ്പെടുന്നത് അപകടകരമായ പ്രവണതയാണ്.  ജുഡിഷ്യറി ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടും പരാജയപ്പെടുത്തിയതായും  ജസ്റ്റിസ് ഷാ പറഞ്ഞു. ജനതാ പാർലമെന്റ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പൗരസമൂഹ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

“കോവിഡ് കാലത്ത് പാർലമെന്റ് ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. 1962-ലും 71-ലും യുദ്ധസമയത്ത് ഇന്ത്യൻ പാർലമെന്റ് കൂടിയിട്ടുണ്ടെന്നും 2001 ഡിസംബറിൽ പാർലമെന്റ് ആക്രമണമുണ്ടായതിന്റെ പിറ്റേ ദിവസം വരെ പാർലമെന്റ് കൂടിയിട്ടുണ്ട്. പല രാജ്യങ്ങളുടേയും പാർലമെന്റുകൾ പൂർണമായ വെർച്വൽ സെഷനിലൂടെ വരെ കൂടി. റിമോട്ട് വോട്ടിംഗ് ഏ‍ർപ്പെടുത്തിയിരുന്നു. അവരൊന്നും പാർലമെന്റ് നടപടികൾ കോവിഡ് കാലത്ത് മുടക്കിയില്ല. എന്നാൽ ഇന്ത്യൻ പാർലമെന്റ് ഈ വർഷം മാർച്ച് മുതൽ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. മഹാവ്യാധിയുടെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ നയിക്കുന്നതിൽ പരാജയപ്പെട്ടത് കൂടാതെ എക്സിക്യൂട്ടീവിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടും ലെജിസ്ലേച്ചർ പരാജയപ്പെട്ടിരിക്കുന്നു” – ജസ്റ്റിസ് എ പി ഷാ പറഞ്ഞു..

ജുഡിഷ്യറി അതിന്റെ പങ്ക് നിർവഹിക്കാതെ ഒളിച്ചോടുകയാണ്. വിശ്വാസ്യത ഉറപ്പു വരുത്താൻ ബാദ്ധ്യസ്ഥമായ സംവിധാനങ്ങളെ ജുഡിഷ്യറി ദുർബലപ്പെടുത്തുന്നു. കശ്മീർ വിഭജനം, പൗരത്വ ഭേദഗതി നിയമം, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പ്രധാന വിഷയങ്ങൾ ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ കേസുകൾ വൈകിക്കുകയോ ആണ് സുപ്രീംകോടതി എന്ന് ജസ്റ്റിസ് എ പി ഷാ വിമർശിച്ചു. കാശ്മീരിലെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കൽ അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി അതിന്റെ അതിന്റെ കടമ നിർവഹിക്കാതെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂർണാധികാരം എക്സിക്യൂട്ടീവിനും അത് നിയമിക്കുന്ന കമ്മിറ്റികൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്.

എക്സിക്യൂട്ടിവിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനായി രൂപം നൽകിയിട്ടുള്ള സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ദുർബലപ്പെടുത്തുന്നതാണ് കാണുന്നത്. 2014 മുതൽ ഈ സ്ഥാപനങ്ങളെ  തകർക്കാനുള്ള ശ്രമങ്ങൾ വ്യക്തമായ പദ്ധതിയോടെ നടന്നു വരുന്നു. ഇന്ദിര ഗാന്ധി സർക്കാർ നേരത്തെ ചെയ്ത രീതിയിലല്ല ഇപ്പോൾ നടക്കുന്നത് എന്ന് മാത്രം. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ തകർക്കൽ തന്നെയാണ് നടക്കുന്നത് – ജസ്റ്റിസ് എ പി ഷാ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍