പാക് അധീന കശ്മീരിലെ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ചൈനയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ട് ഇന്ത്യ

ചൈന-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ ജമ്മു കശ്മീരിനെ കുറിച്ചുള്ള പരാമർശം ഇന്ത്യ നിരസിച്ചു. കൂടാതെ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു.

ചൈനീസ് വിദേശകാര്യമന്ത്രിയുടെ സമീപകാല സന്ദർശനത്തിന് ശേഷം ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയിൽ നടത്തിയ ജമ്മു കശ്മീർ പരാമർശം ഞങ്ങൾ നിരസിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. 1947 മുതൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ പ്രദേശത്തുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളിൽ ഇന്ത്യ ചൈനയോടും പാകിസ്ഥാനോടും നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ പറഞ്ഞു.

“പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള മറ്റ് രാജ്യങ്ങളുടെ നടപടിയെ ഇന്ത്യ ശക്തമായി എതിർക്കുന്നു. അത്തരം നടപടികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു, ”രവീഷ് കുമാർ വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വാരാന്ത്യത്തിൽ പാകിസ്ഥാൻ സന്ദർശിക്കുകയും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സന്ദർശനത്തിൽ അതിർത്തി പ്രദേശങ്ങളുടെ സമഗ്രതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി പാകിസ്ഥാന് ചൈന നൽകിയ പിന്തുണ ആവർത്തിച്ചു. ഓഗസ്റ്റ് 5- ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ അവസാനിപ്പിച്ചതിനു ശേഷം പാകിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായിരുന്നു ഈ സന്ദർശനം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം