ബജറ്റിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തിക്കാൻ ഇന്ത്യാ സഖ്യം, നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ്

ബജറ്റിനെതിരെഉള്ള പ്രതിഷേധം ആളിക്കത്തിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം. പ്രധാന കവാടത്തിലും ഇരുസഭകളിലും ഇന്ത്യാ സഖ്യം പ്രതിഷേധം അറിയിക്കും. ഇരുസഭകളിലും നടക്കുന്ന നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ചർച്ചകളിൽ സഖ്യം സജീവമായി പങ്കെടുക്കും. നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്ക്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ ഒന്നും യോഗത്തിൽ പങ്കെടുക്കില്ല എന്നതും ഉറപ്പായി കഴിഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ബജറ്റിന് പിന്നാലെ വമ്പൻ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഏറ്റവും നികുതി നൽകുന്ന സംസ്ഥാനം ആയിട്ടും കടുത്ത അവഗണയാണ് കർണാടകത്തോട് കാണിച്ചത് എന്നതാണ് സിദ്ധരാമയ്യ പറഞ്ഞത്. അർഹതപ്പെട്ടതായി ഒന്നും തന്നെ കിട്ടി ഇല്ലെന്ന് പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ പറഞ്ഞിരുന്നു. ഇത് ആദ്യ ബജറ്റ് എന്നതിനേക്കാൾ ഉപരി കസേര സംരക്ഷണ ബജറ്റ് ആണെന്ന വാദമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

കോൺഗ്രസിൻറെ പ്രകടനപത്രിക കോപ്പി അടിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റാണ്. സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കേരളത്തെ സംബന്ധിച്ചും നിരാശാജനകമായ ബജറ്റ് ആയിരുന്നു എന്നതാണ് വിലയിരുത്തൽ. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുടെ വിമർശനം. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നാണ് വിലയിരുത്തൽ.

അതേസമയം നരേന്ദ്ര മോദി സർക്കാർ ഭരണം നിലനിർത്താൻ ബിഹാറിനും ആന്ധ്രാപ്രദേശിനും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. നിതീഷ്‌കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും പിന്തുണയോടെയായിരുന്നു എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.

ഇരു നേതാക്കളെയും പ്രീതിപ്പെടുത്തി അധികാരം നിലനിർത്താനാണ് കേന്ദ്ര ബജറ്റിൽ ഇരുസംസ്ഥാനങ്ങൾക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ്‌ഗോപി ആവർത്തിച്ച് പറഞ്ഞ എയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തോട് മുഖം തിരിക്കുകയായിരുന്നു.

Latest Stories

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം