ഏഴാം ക്ലാസുകാരിയെ വിവാഹം ചെയ്ത് ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോയ സംഭവം; യുവാവും ബന്ധുക്കളും പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ ഏഴാം ക്ലാസുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. മാര്‍ച്ച് 3ന് തമിഴ്നാട്ടിനടുത്തുള്ള തോട്ടമഞ്ഞ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 14 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതോടകം വൈറലായിട്ടുണ്ട്.

കര്‍ണാടകയിലെ കാളികുട്ടൈ എന്ന മലയോര ഗ്രാമത്തില്‍ നിന്നുള്ള മാദേശ് എന്ന യുവാവിനെതിരെയാണ് കുട്ടിയുടെ മുത്തശി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബംഗളൂരുവില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിളിച്ച് ഓടാന്‍ രക്ഷപ്പെടുന്ന പെണ്‍കുട്ടിയെ മാദേശ് എടുത്തുകൊണ്ടു പോകുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

29കാരനാണ് പ്രതിയായ മാദേശ്. ഇയാളുടെ സഹോദരന്‍ മല്ലേശും മറ്റൊരു സ്ത്രീയെയും വീഡിയോയില്‍ കാണാം. യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറാകാതെ വന്നതോടെയാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ട് പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബന്ധുക്കളോടും കുടുംബത്തോടും അപേക്ഷിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല.

കുട്ടിയുടെ മുത്തശിയുടെ പരാതിയില്‍ ഡെങ്കനിക്കോട്ടൈയിലെ വനിതാ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാദേശിനെ കൂടാതെ സഹോദരനെയും പെണ്‍കുട്ടിയുടെ അമ്മ നാഗമ്മയെയും ബുധനാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ശൈശവ വിവാഹനിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ പിതാവിനെയും മല്ലേശിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടി നിലവില്‍ മുത്തശിയോടൊപ്പം സുരക്ഷിതയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”