സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വാരാണസിയിലെ റെഡ് ചര്‍ച്ച്. ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതമായി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കരങ്ങളാല്‍ എല്ലാവരെയും ചേര്‍ത്തുനിറുത്തുന്ന റെഡ് ചര്‍ച്ച് എന്നറിയപ്പെടുന്ന ബിഷപ്പ് ഹൗസില്‍ ഇത്തവണത്തെ ഇഫ്താര്‍ വിരുന്ന് മതേതരത്വത്തിന്റെ വിശാലത വിളിച്ചോതുകയായിരുന്നു.

പതിവുതെറ്റാതെ ഇക്കൊല്ലവും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വേരുകള്‍ക്കപ്പുറം സമന്വയത്തിന്റെ ചരിത്രപരമായ പാരമ്പര്യമുള്ള ബിഷപ്പ് ഹൗസ്, നൂറ്റാണ്ടുകളായി വൈവിധ്യമാര്‍ന്ന സമൂഹങ്ങളെ ഒരുമിപ്പിച്ച് വാരണാസിയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു.

മതേതരത്വത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്ന പ്രേംചന്ദ്, കബീര്‍, സന്ത് രവിദാസ് എന്നിവരുടെ പൈതൃകങ്ങള്‍ ചര്‍ച്ചിന്റെ ചുവരുകളില്‍ പ്രതിധ്വനിക്കുന്നുവെന്നതും ബിഷപ്പ് ഹൗസിന്റെ മാത്രം പ്രത്യേകതയാണ്. നാല് പതിറ്റാണ്ടിലേറെയായി റെഡ് ചര്‍ച്ചിലെ ഇഫ്താര്‍ സംഗമം ആരംഭിച്ചിട്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ സംസ്‌കാരത്തിന്റെ ശക്തമായ പങ്കുവെപ്പായി വിശേഷിപ്പിച്ചു.

ഇഫ്താര്‍ വിരുന്നിനൊപ്പം പള്ളിമുറ്റത്ത് നമസ്‌കാരവും നടന്നു. സംഗമത്തിന് ബനാറസ് മുഫ്തി മൗലാന അബ്ദുല്‍ ബാത്തിന്‍ നൊമാനി സന്നിഹിതനായിരുന്നു. ബിഷപ്പ് യൂജിന്‍ ജോസഫ് പരിപാടിക്ക് നേതൃത്വം നല്‍കി.

വാരണാസിയുടെ സംസ്‌കാരം എപ്പോഴും ഐക്യത്തിന്റെയും സ്‌നേഹത്തിന്റേതുമാണ്. ഈ നഗരം എപ്പോഴും സാഹോദര്യത്തിന്‍് സന്ദേശം വഹിച്ചുകൊണ്ടിരുന്നു. ഇന്നത്തെ പരിപാടി ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സഹോദരങ്ങള്‍ തങ്ങളുടെ നോമ്പ് തുറക്കാന്‍ റെഡ് ചര്‍ച്ചിന്റെ മുറ്റത്ത് ഒത്തുകൂടി എന്നത് അഭിമാനകരമാണ്. ഈ വിശുദ്ധ റമദാന്‍ നമ്മെ ക്ഷമ, വിശ്വാസം, സ്‌നേഹം എന്നിവ പഠിപ്പിക്കുന്നു. ഈദ് പെരുന്നാള്‍ അതേ സന്തോഷത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കപ്പെടുമെന്നും മൗലാന ബാത്തിന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം