വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തി അഫ്ഗാന്‍ ബാലന്‍; 13 വയസുകാരന്റെ രണ്ടുമണിക്കൂര്‍ നീണ്ട സാഹസയാത്ര അറിഞ്ഞു ഞെട്ടി എയര്‍ലൈന്‍സ്

വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ (വീല്‍ അറയില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തി 13 വയസുകാരന്‍. ഇറാനിലേക്ക് പോകാന്‍ ലക്ഷ്യംവെച്ചാണ് വിമനത്തിന്റെ വീലിനടിയില്‍ കൗമാരക്കാരന്‍ ഒളിച്ചത്. 13 വയസ്സുകാരന്റെ സാഹസിക യാത്ര ഞായറാഴ്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ആ പരിസരത്ത് ചുറ്റി തിരിഞ്ഞ ബാലനെ എയര്‍ലൈന്‍സ് ജീവനക്കാര്‍ സിഐഎസ്എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെ കെഎഎം എയര്‍ലൈന്‍സിന്റെ RQ- 4401 വിമാനം രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൗമാരക്കാരനെ ഞായറാഴ്ച തന്നെ അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കടുത്ത അന്തരീക്ഷ സാഹചര്യങ്ങളെ അതിജീവിച്ച് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു. കൗതുകം ലേശം കൂടിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ വിമാനം മാറിപോയതാണെന്നും അധികൃതരോട് പറഞ്ഞു. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ പരുങ്ങിനടക്കുന്നതു കണ്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍ അറിയിച്ചതോടെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഫ്ഗാനിലെ കുണ്ടുസ് നഗരം സ്വദേശിയായ ആണ്‍കുട്ടിയെ എയര്‍ലൈന്‍ ജീവനക്കാര്‍ പിടികൂടി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ലെന്ന് അറിയിക്കുകയും ബാലനെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സംഭവം അറിഞ്ഞു ഞെട്ടിയ കെഎഎം എയര്‍ലൈനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ പരിശോധന നടത്തി. സുരക്ഷാ പരിശോധനയില്‍ ആണ്‍കുട്ടി കൈവശം വച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ചെറിയ ചുവന്ന നിറമുള്ള സ്പീക്കര്‍ കണ്ടെത്തുകയും ചെയ്തു. സമഗ്രമായ പരിശോധനയ്ക്കും അട്ടിമറി വിരുദ്ധ പരിശോധനകള്‍ക്കും ശേഷമാണ് വിമാനം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതും യാത്ര തുടര്‍ന്നതും.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പക്ഷേ കനത്ത അന്തരീക്ഷ സാഹചര്യത്തില്‍ അതിജീവിക്കാന്‍ പ്രദീപിന് മാത്രമേ കഴിഞ്ഞുള്ളു. വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പില്‍ ഹൈപ്പോത്തെര്‍മിയ പിടിപെട്ട് മരിക്കാം. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും തുടര്‍ന്നു മരണവും സംഭവിക്കാനിടയുണ്ട്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ