വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തി അഫ്ഗാന്‍ ബാലന്‍; 13 വയസുകാരന്റെ രണ്ടുമണിക്കൂര്‍ നീണ്ട സാഹസയാത്ര അറിഞ്ഞു ഞെട്ടി എയര്‍ലൈന്‍സ്

വിമാനത്തിനടിയില്‍ ലാന്‍ഡിങ് ഗിയറില്‍ (വീല്‍ അറയില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തി 13 വയസുകാരന്‍. ഇറാനിലേക്ക് പോകാന്‍ ലക്ഷ്യംവെച്ചാണ് വിമനത്തിന്റെ വീലിനടിയില്‍ കൗമാരക്കാരന്‍ ഒളിച്ചത്. 13 വയസ്സുകാരന്റെ സാഹസിക യാത്ര ഞായറാഴ്ചയായിരുന്നു. അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ആ പരിസരത്ത് ചുറ്റി തിരിഞ്ഞ ബാലനെ എയര്‍ലൈന്‍സ് ജീവനക്കാര്‍ സിഐഎസ്എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെ കെഎഎം എയര്‍ലൈന്‍സിന്റെ RQ- 4401 വിമാനം രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൗമാരക്കാരനെ ഞായറാഴ്ച തന്നെ അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കടുത്ത അന്തരീക്ഷ സാഹചര്യങ്ങളെ അതിജീവിച്ച് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു. കൗതുകം ലേശം കൂടിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ വിമാനം മാറിപോയതാണെന്നും അധികൃതരോട് പറഞ്ഞു. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ പരുങ്ങിനടക്കുന്നതു കണ്ട് എയര്‍ലൈന്‍സ് ജീവനക്കാര്‍ അറിയിച്ചതോടെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഫ്ഗാനിലെ കുണ്ടുസ് നഗരം സ്വദേശിയായ ആണ്‍കുട്ടിയെ എയര്‍ലൈന്‍ ജീവനക്കാര്‍ പിടികൂടി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ലെന്ന് അറിയിക്കുകയും ബാലനെ അതേ വിമാനത്തില്‍ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സംഭവം അറിഞ്ഞു ഞെട്ടിയ കെഎഎം എയര്‍ലൈനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ പരിശോധന നടത്തി. സുരക്ഷാ പരിശോധനയില്‍ ആണ്‍കുട്ടി കൈവശം വച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ചെറിയ ചുവന്ന നിറമുള്ള സ്പീക്കര്‍ കണ്ടെത്തുകയും ചെയ്തു. സമഗ്രമായ പരിശോധനയ്ക്കും അട്ടിമറി വിരുദ്ധ പരിശോധനകള്‍ക്കും ശേഷമാണ് വിമാനം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചതും യാത്ര തുടര്‍ന്നതും.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പക്ഷേ കനത്ത അന്തരീക്ഷ സാഹചര്യത്തില്‍ അതിജീവിക്കാന്‍ പ്രദീപിന് മാത്രമേ കഴിഞ്ഞുള്ളു. വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പില്‍ ഹൈപ്പോത്തെര്‍മിയ പിടിപെട്ട് മരിക്കാം. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും തുടര്‍ന്നു മരണവും സംഭവിക്കാനിടയുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക