ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥനാല്‍ താനും കൊല്ലപ്പെട്ടേക്കാം, ബിജെപി തന്റെ പിന്നാലെയുണ്ടെന്ന് കെജ്രിവാള്‍; ഗുരുതര ആരോപണവുമായി ഡെല്‍ഹി മുഖ്യമന്ത്രി

ബിജെപി തന്റെ പിന്നാലെയുണ്ടെന്നും സ്വന്തം സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നും ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

“എന്റെ തന്നെ സുരക്ഷാ ജിവനക്കാര്‍ ബിജെപിയ്ക്ക് വേണ്ടി ഒരു ദിവസം എന്നെ വകവരുത്തും. എന്റെ തന്നെ സുരക്ഷ ഉദ്യോഗസ്ഥന്‍ ബിജെപിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ബി ജെ പി എന്റെ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരു ദിവസം കൊല്ലും”- തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്കയോടെ കെജ്രിവാള്‍ പറഞ്ഞു.ഡെല്‍ഹി പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതിനാല്‍ സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡെല്‍ഹി പൊലീസിനാണ്.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജ്രിവാള്‍ ഇങ്ങനെ വ്യക്തമാക്കിയത്.

1984 ലാണ് പേഴ്‌സണല്‍ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ട സത്വന്ത് സിംഗ്,ബിയാന്ത് സിംഗ് എന്നിവര്‍ ഇന്ദിരാഗാന്ധിക്ക് നേരെ നിറയൊഴിച്ചത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും ആം ആദ്മി ഇക്കുറി മത്സരിക്കുന്നുണ്ട്. ഈ മാസമാദ്യം ഡെല്‍ഹിയിലെ മോട്ടി നഗറില്‍ റോഡ് ഷോയ്ക്കിടെ ഒരാള്‍ കെജ്രിവാളിന്റെ മുഖത്ത് അടിച്ചിരുന്നു.

പ്രതീക്ഷ നശിച്ച ആംആദ്മി പ്രവര്‍ത്തകന്‍ തന്നെയാണ് അത് ചെയ്തതെന്നാണ് ഡെല്‍ഹി പോലീസ് പറഞ്ഞത്.എന്നാല്‍ അക്രമി ബിജെപി പ്രവര്‍ത്തകനാണെന്ന് ആം ആദ്മി തെളിവ് സഹിതം പുറത്ത് വിട്ടിരുന്നു. ഇതിനിടെ ഡസനോളം ആക്രമങ്ങള്‍ കെജ്രിവാളിന് പൊതുനിരത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഭൂരിഭാഗം അക്രമവും നടത്തിയത്് ബിജെപി അനുഭാവികളായിരുന്നു എന്നാണ് ആരോപണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക