ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ല; യുവതിയുടെ കേസ് സ്റ്റേ ചെയ്ത് കോടതി

ഭര്‍ത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് വിധി. യുവതി നല്‍കിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് കേസ് സ്‌റ്റേ ചെയ്തത്.

യുവതിയുടെ പരാതി നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണെന്നും കോടതി വിലയിരുത്തി. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെയായിരുന്നു യുവതിയുടെ പരാതി. മാതാപിതാക്കള്‍ക്കെതിരായ അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ നല്‍കിയ പരാതി നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും സ്‌റ്റേ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് യുഎസിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും യുവാവ് ഹര്‍ജിയില്‍ ആരോപിച്ചു. ഇതോടെ യുവാവിന് യുഎസില്‍ പോകാനും കോടതി അനുവാദം നല്‍കി. പ്രസവത്തിന് ശേഷം ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഭര്‍ത്താവും മാതാപിതാക്കളും അനുവദിക്കുന്നില്ലെന്നായിരുന്നു യുവതി നല്‍കിയ പരാതി.

Latest Stories

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍