പ്രതിക്കൊപ്പം ഗംഗയില്‍ പുണ്യ സ്‌നാനം; മധ്യപ്രദേശ് പൊലീസിന് കാരണംകാണിക്കല്‍ നോട്ടീസ്

കൈവിലങ്ങ് ധരിച്ച പ്രതിയുമായി ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയതിന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ലാല്‍ഭാഗ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയ പ്രതിയുമായി തിരികെ മടങ്ങുമ്പോഴാണ് സംഭവം. ഫെബ്രുവരി 16നാണ് പ്രതിയെ പിടികൂടാനായി മധ്യപ്രദേശ് പൊലീസ് യുപിയില്‍ എത്തിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസുകാര്‍ ഗംഗയില്‍ പോയി മുങ്ങുകയായിരുന്നു.

ഗംഗയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നും ദിവസം ശുഭകരമാകുമെന്നും കരുതിയാണ് ഗംഗയില്‍ ഇറങ്ങിയതെന്നാണ് പൊലീസിന്റെ വാദം. പ്രതിയെ മറ്റെവിടെയും നിര്‍ത്താന്‍ കഴിയാത്തതിനാലാണ് കൂടെ കൂട്ടിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ സബ് ഇന്‍സ്പെക്ടര്‍ കേശവ് പാട്ടീലിന് നോട്ടീസ് നല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Latest Stories

ട്രംപിന്റേയും നാറ്റോയുടേയും ഉപരോധ ഭീഷണിയില്‍ ആശങ്കയില്ല; ഇന്ധന ആവശ്യം പരിഹരിക്കാന്‍ ഇന്ത്യക്ക് മാര്‍ഗങ്ങളുണ്ടെന്ന് പെട്രോളിയം മന്ത്രി

റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ല; അര്‍ഹമായ സീറ്റുകളും നല്‍കിയില്ല; സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ