'ചരിത്ര പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാഹു കിസൻറാവു ബാഗ്ഡെ. മുഗൾ ചക്രവർത്തി അക്ബറിൻ്റെയും രജപുത്ര രാജകുമാരി ജോധ ബായിയുടെയും വിവാഹം നുണയാണെന്നാണ് ഗവർണറുടെ വാദം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം കാരണം ഇന്ത്യൻ ചരിത്രത്തിൽ തെറ്റുകൾ വന്നു. വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ജോധ ബായിയുടെയും മുഗൾ ചക്രവർത്തി അക്ബറിന്റെയും വിവാഹ കഥ ഇത്തരത്തിലുള്ളതാണെന്നുമായിരുന്നു ബാഗ്ഡെയുടെ വാദം.

ഉദയ്പുരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു ഗവർണറുടെ പരാമർശങ്ങൾ. ‘അക്ബർ നാമ’യിൽ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ല. ജോധയും അക്‌ബറും വിവാഹിതരായെന്ന് പറയപ്പെടുന്നു. ഈ കഥയെ ആസ്‌പദമാക്കി ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്. ചരിത്രപുസ്തകങ്ങളും ഇതുതന്നെയാണ് പറയുന്നത്, എന്നാൽ അത് നുണയാണ്. ഭർമാൽ രാജാവ് ഒരു ദാസിയുടെ മകളെ അക്ബറിന് വിവാഹം കഴിപ്പിച്ചു കൊടുത്തു’- ബാഗ്ഡെ പറഞ്ഞു.

‘ബ്രിട്ടീഷുകാർ ഇന്ത്യൻ വീരന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവരുടെ ചരിത്രപരമായ കാഴ്‌ചപ്പാട് തുടക്കത്തിൽ സ്വീകരിക്കപ്പെട്ടെങ്കിലും അവർ ശരിയായിട്ടല്ല ചരിത്രം രേഖപ്പെടുത്തിയത്. പിന്നീട് ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അത് ബ്രിട്ടീഷുകാരാൽ സ്വാധീനിക്കപ്പെട്ടിരുന്നു.’ ഗവർണർ പറഞ്ഞു.

രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് അയച്ചതായി പറയപ്പെടുന്ന ഉടമ്പടി കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബാഗ്ഡെ പറഞ്ഞു. ‘മഹാറാണ പ്രതാപ് ഒരിക്കലും തൻ്റെ ആത്മാഭിമാനം പണയം വെച്ചിട്ടില്ല. മഹാറാണ പ്രതാപും ഛത്രപതി ശിവജി മഹാരാജും ദേശഭക്തിയുടെയും ധീരതയുടെയും പ്രതീകങ്ങളാണ്. അവർ സമകാലികരായിരുന്നെങ്കിൽ, രാജ്യത്തിന്റെ ചരിത്രം വ്യത്യസ്‌തമാകുമായിരുന്നു.’ അദ്ദേഹം കൂട്ടിചേർത്തു.

ചരിത്രത്തിൽ, അക്ബറിനെക്കുറിച്ചാണ് കൂടുതൽ പഠിപ്പിക്കുന്നത്..മഹാറാണ പ്രതാപിനെക്കുറിച്ച് കുറച്ചേ പഠിപ്പിക്കുന്നുള്ളൂ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ, നമ്മുടെ സംസ്‌കാരത്തെയും മഹത്തായ ചരിത്രത്തെയും സംരക്ഷിച്ചുകൊണ്ട് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പുതിയ തലമുറയെ സജ്ജമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗവർണർ പറഞ്ഞു.

ചരിത്രത്തിൽ, ‘ജോധാ അക്ബർ’ എന്നറിയപ്പെടുന്ന കഥ, 1562ൽ മുഗൾ ചക്രവർത്തിയായ അക്ബറും ഹിന്ദു രജപുത്ര രാജകുമാരിയായ മറിയം-ഉസ്-സമാനി (ജോധാ ബായി എന്നും അറിയപ്പെടുന്നു) തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ്. ഒരു പ്രണയകഥയായി അറിയപ്പെടുന്ന കഥ, യഥാർത്ഥത്തിൽ മുഗൾ സാമ്രാജ്യവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള രജപുത്ര രാജവംശത്തിന്റെ (ഇന്നത്തെ ജയ്പൂർ) തന്ത്രപരമായ നീക്കമായിരുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. ഇരുവരുടെയും വിവാഹം ഹിന്ദു, മുസ്ലീം ആചാരങ്ങൾ ഉൾപ്പെടുത്തിയ ചടങ്ങായിരുന്നവെന്നും ചരിത്രം പറയുന്നു.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ