'ചരിത്ര പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാഹു കിസൻറാവു ബാഗ്ഡെ. മുഗൾ ചക്രവർത്തി അക്ബറിൻ്റെയും രജപുത്ര രാജകുമാരി ജോധ ബായിയുടെയും വിവാഹം നുണയാണെന്നാണ് ഗവർണറുടെ വാദം. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം കാരണം ഇന്ത്യൻ ചരിത്രത്തിൽ തെറ്റുകൾ വന്നു. വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ജോധ ബായിയുടെയും മുഗൾ ചക്രവർത്തി അക്ബറിന്റെയും വിവാഹ കഥ ഇത്തരത്തിലുള്ളതാണെന്നുമായിരുന്നു ബാഗ്ഡെയുടെ വാദം.

ഉദയ്പുരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു ഗവർണറുടെ പരാമർശങ്ങൾ. ‘അക്ബർ നാമ’യിൽ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ല. ജോധയും അക്‌ബറും വിവാഹിതരായെന്ന് പറയപ്പെടുന്നു. ഈ കഥയെ ആസ്‌പദമാക്കി ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്. ചരിത്രപുസ്തകങ്ങളും ഇതുതന്നെയാണ് പറയുന്നത്, എന്നാൽ അത് നുണയാണ്. ഭർമാൽ രാജാവ് ഒരു ദാസിയുടെ മകളെ അക്ബറിന് വിവാഹം കഴിപ്പിച്ചു കൊടുത്തു’- ബാഗ്ഡെ പറഞ്ഞു.

‘ബ്രിട്ടീഷുകാർ ഇന്ത്യൻ വീരന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവരുടെ ചരിത്രപരമായ കാഴ്‌ചപ്പാട് തുടക്കത്തിൽ സ്വീകരിക്കപ്പെട്ടെങ്കിലും അവർ ശരിയായിട്ടല്ല ചരിത്രം രേഖപ്പെടുത്തിയത്. പിന്നീട് ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അത് ബ്രിട്ടീഷുകാരാൽ സ്വാധീനിക്കപ്പെട്ടിരുന്നു.’ ഗവർണർ പറഞ്ഞു.

രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് അയച്ചതായി പറയപ്പെടുന്ന ഉടമ്പടി കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബാഗ്ഡെ പറഞ്ഞു. ‘മഹാറാണ പ്രതാപ് ഒരിക്കലും തൻ്റെ ആത്മാഭിമാനം പണയം വെച്ചിട്ടില്ല. മഹാറാണ പ്രതാപും ഛത്രപതി ശിവജി മഹാരാജും ദേശഭക്തിയുടെയും ധീരതയുടെയും പ്രതീകങ്ങളാണ്. അവർ സമകാലികരായിരുന്നെങ്കിൽ, രാജ്യത്തിന്റെ ചരിത്രം വ്യത്യസ്‌തമാകുമായിരുന്നു.’ അദ്ദേഹം കൂട്ടിചേർത്തു.

ചരിത്രത്തിൽ, അക്ബറിനെക്കുറിച്ചാണ് കൂടുതൽ പഠിപ്പിക്കുന്നത്..മഹാറാണ പ്രതാപിനെക്കുറിച്ച് കുറച്ചേ പഠിപ്പിക്കുന്നുള്ളൂ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ, നമ്മുടെ സംസ്‌കാരത്തെയും മഹത്തായ ചരിത്രത്തെയും സംരക്ഷിച്ചുകൊണ്ട് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പുതിയ തലമുറയെ സജ്ജമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗവർണർ പറഞ്ഞു.

ചരിത്രത്തിൽ, ‘ജോധാ അക്ബർ’ എന്നറിയപ്പെടുന്ന കഥ, 1562ൽ മുഗൾ ചക്രവർത്തിയായ അക്ബറും ഹിന്ദു രജപുത്ര രാജകുമാരിയായ മറിയം-ഉസ്-സമാനി (ജോധാ ബായി എന്നും അറിയപ്പെടുന്നു) തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ്. ഒരു പ്രണയകഥയായി അറിയപ്പെടുന്ന കഥ, യഥാർത്ഥത്തിൽ മുഗൾ സാമ്രാജ്യവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള രജപുത്ര രാജവംശത്തിന്റെ (ഇന്നത്തെ ജയ്പൂർ) തന്ത്രപരമായ നീക്കമായിരുന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. ഇരുവരുടെയും വിവാഹം ഹിന്ദു, മുസ്ലീം ആചാരങ്ങൾ ഉൾപ്പെടുത്തിയ ചടങ്ങായിരുന്നവെന്നും ചരിത്രം പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി