ഹിജാബ് കഴിഞ്ഞു, ഇനി ഹലാല്‍; മക്ഡൊണാള്‍ഡിലേക്കും കെഎഫ്‌സിയിലേക്കും പ്രകടനം; കര്‍ണാടകയിലെ സ്‌റ്റോറുകള്‍ പൂട്ടിക്കും; ഭീഷണിയുമായി ഹിന്ദുത്വസംഘടനകള്‍

ഹിജാബ് പ്രശ്‌നത്തിന് പിന്നാലെ മതനൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അടുത്ത പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍. കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി ഹലാല്‍ ഫ്രീ ദീപാവലി എന്ന ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ശ്രീരാമ സേനയും ഹിന്ദു ജാഗരണവേദിയും.

ഹലാല്‍ ഭക്ഷണത്തിനെതിരെ ഹിന്ദുജന ജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഉഡുപ്പിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിക്കുന്നു. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ഷിമോഗ്ഗയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളായ കെഎഫ്‌സി, പിസ്സ ഹട്ട് സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണ ആഹ്വാനം ദീപാവലി ആഘോഷം അവസാനിക്കുന്നതുവരെ തുടരുമെന്ന് സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. ഇതിന്റെഭാഗമായി ഭക്ഷണ വിതരണ ശൃംഖലകളായ കെ.എഫ്.സി., മക്ഡൊണാള്‍ഡ് എന്നിവയുടെ ബെംഗളൂരുവിലെ സ്റ്റോറുകള്‍ക്കുമുമ്പില്‍ പ്രകടനം നടത്തിയെന്നും ഇവര്‍ വ്യക്തമാക്കി.

മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഹലാല്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കെ.എഫ്.സി.യുടെയും മക്ഡൊണാള്‍ഡിന്റെയും മാനേജ്മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയതായി ഇവര്‍ അവകാശപ്പെട്ടു.

സ്റ്റോറുകളിലെ മെനുവില്‍ ഹലാല്‍ ഭക്ഷണവും നോണ്‍ ഹലാല്‍ ഭക്ഷണവും പ്രത്യേക പട്ടികകളായി നല്‍കണം. ഇത് ഒരാഴ്ചക്കകം നടപ്പില്‍ വരുത്തണം. ഇല്ലെങ്കില്‍ സ്‌റ്റോറുകള്‍ പൂട്ടിക്കാനായി പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ