ഹിജാബിന് ഇടക്കാല അനുമതിയില്ല, തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയാന്‍ മാറ്റിവെച്ചു. നിലവില്‍ അടച്ച കോളേജുകള്‍ തുറക്കണം. ഹിജാബ് ധരിക്കാന്‍ കോടതി അനുമതി നല്‍കിയില്ല. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുണ്ടാകുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ആരും സ്‌കൂളുകളില്‍ വരരുതെന്നും സമാധാനമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയാണ് ഉഡുപ്പിയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായത്. കുന്ദാപുര കോളേജിലെ മുസ്ലീം പെണ്‍കുട്ടികക്ക് വേണ്ടി ദേവദത്ത് കാമത്തും ഹാജരായി. വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ തേടുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. അതിനാല്‍ അവര്‍ക്ക് സ്‌കൂളിലും പ്രവേശനം അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു..

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളില്‍ പ്രവേശനം അനുവദിക്കണം. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്താണ്. അവര്‍ക്ക് മാര്‍ച്ചില്‍ പരീക്ഷയുള്ളതാണ്. കുട്ടികളുടെ ഭാവിവെച്ചാണ് അധികൃതര്‍ കളിക്കുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ അനാവശ്യമായി വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ