'അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവൃത്തികള്‍ മോശം'; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും പോലെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും പ്രധാന എതിരാളി. നെഹ്‌റുവിന് പിന്നാലെ ഇന്ദിര ഗാന്ധിയേയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളേയുമെല്ലാം ഭരണഘടന ചര്‍ച്ചയില്‍ ധനമന്ത്രി കടന്നാക്രമിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള മുത്തശ്ശി പാര്‍ട്ടി നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ സംസാര സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ഭേദഗതിയുമായി ആദ്യഇടക്കാല സര്‍ക്കാര്‍ രംഗത്ത് വന്നത് ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെക്കുറിച്ചുള്ള സീതാരാമന്റെ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്. അവര്‍ക്ക് നല്ല ഭാഷയുണ്ടെങ്കിലും നല്ല പ്രവൃത്തികളില്ലെന്നാണ് ഖാര്‍ഗെ നിര്‍മ്മലയെ പരിഹസിച്ചത്.

എനിക്കും വായിക്കാനറിയാമെന്ന് അവരോട് പറയണം. ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്, നിര്‍മല സീതാരാമന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ ഇംഗ്ലീഷ് ഭാഷ നന്നായിരിക്കുമെന്ന് ഉറപ്പാണ്, ഒപ്പം അവരുടെ ഹിന്ദിയും നന്നായിരിക്കും, പക്ഷേ പ്രവൃത്തികള്‍ നല്ലതല്ല.’

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവരുടെ അതേ ഭാഷയില്‍ മറുപടി നല്‍കിയ ഖാര്‍ഗെ ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെയും ദേശീയ പതാകയെയും അശോകചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസന്നെ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു.

‘ഇതെന്താണ്? ഈ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ഇവര്‍ ഈ ഭരണഘടന കത്തിച്ചു. ഭരണഘടന അംഗീകരിച്ച ദിവസം അവര്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബാസാഹെബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരുടെ കോലം കത്തിച്ചു.

ഇത്തരത്തില്‍ ഭരണഘടന കത്തിച്ചവരും അത് സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കോലം കത്തിച്ചവരുമാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നതെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു..

Latest Stories

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, ഡിമാന്റുകൾ നിരത്തി ദീപിക; സ്പിരിറ്റിൽ നിന്ന് നടിയെ ഒഴിവാക്കിയോ?

പാക്കിസ്ഥാന് ആര്‍മിക്ക് കൈകൊടുക്കില്ല, അതിര്‍ത്തികവാടം തുറക്കില്ല; വാഗ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ പുനരാരംഭിച്ചു; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി