'അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവൃത്തികള്‍ മോശം'; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും പോലെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും പ്രധാന എതിരാളി. നെഹ്‌റുവിന് പിന്നാലെ ഇന്ദിര ഗാന്ധിയേയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളേയുമെല്ലാം ഭരണഘടന ചര്‍ച്ചയില്‍ ധനമന്ത്രി കടന്നാക്രമിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള മുത്തശ്ശി പാര്‍ട്ടി നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ സംസാര സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ഭേദഗതിയുമായി ആദ്യഇടക്കാല സര്‍ക്കാര്‍ രംഗത്ത് വന്നത് ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെക്കുറിച്ചുള്ള സീതാരാമന്റെ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്. അവര്‍ക്ക് നല്ല ഭാഷയുണ്ടെങ്കിലും നല്ല പ്രവൃത്തികളില്ലെന്നാണ് ഖാര്‍ഗെ നിര്‍മ്മലയെ പരിഹസിച്ചത്.

എനിക്കും വായിക്കാനറിയാമെന്ന് അവരോട് പറയണം. ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്, നിര്‍മല സീതാരാമന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ ഇംഗ്ലീഷ് ഭാഷ നന്നായിരിക്കുമെന്ന് ഉറപ്പാണ്, ഒപ്പം അവരുടെ ഹിന്ദിയും നന്നായിരിക്കും, പക്ഷേ പ്രവൃത്തികള്‍ നല്ലതല്ല.’

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവരുടെ അതേ ഭാഷയില്‍ മറുപടി നല്‍കിയ ഖാര്‍ഗെ ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെയും ദേശീയ പതാകയെയും അശോകചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസന്നെ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു.

‘ഇതെന്താണ്? ഈ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ഇവര്‍ ഈ ഭരണഘടന കത്തിച്ചു. ഭരണഘടന അംഗീകരിച്ച ദിവസം അവര്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബാസാഹെബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരുടെ കോലം കത്തിച്ചു.

ഇത്തരത്തില്‍ ഭരണഘടന കത്തിച്ചവരും അത് സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കോലം കത്തിച്ചവരുമാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നതെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു..

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി