ഗോവ, കര്‍ണാടക, കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ; തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി; രാജ്യത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

അടുത്ത അഞ്ചുദിവസം രാജ്യത്ത് പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. യുപി, ഗോവ, കര്‍ണാടക, കൊങ്കണ്‍ മേഖല, മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്എന്നിവിടങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് മഴ കൂടുതല്‍ തീവ്രമാവുക.

മുബൈയില്‍ മഴ കൂടുതല്‍ ശക്തിപ്പെടും. തിങ്കള്‍ രാവിലെവരെയുള്ള 24 മണിക്കൂറിനിടെ പലയിടത്തും 20 സെന്റീമീറ്ററിനു മുകളിലുള്ള തീവ്ര മഴയാണ് ലഭിച്ചത്.

യുപിയിലെ ബഹേരിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 46 സെന്റീമീറ്റര്‍. ഉത്തരാഘണ്ഡിലെ ബല്‍ബാസയില്‍ 43, നൈനിത്താളില്‍ 31, ഗോവയിലെ പന്‍ജിമില്‍ 36, മുംബൈ സാന്താക്രൂസില്‍ 27 സെന്റീമീറ്റര്‍ മഴ 24 മണിക്കൂറിനിടെ പെയ്തു. തിങ്കള്‍ പകല്‍ ഒമ്പതു മണിക്കൂറിനിടെ പത്തു സെന്റീമീറ്ററിലേറെ മഴ മുംബെയില്‍ രേഖപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ഇക്കുറി കൂടുതല്‍ മഴ ലഭ്യമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി