മണിപ്പൂരില്‍ ജെ.ഡി.യുവിന് കനത്ത തിരിച്ചടി, ബി.ജെ.പിയുടെ നിര്‍ണായക നീക്കം രണ്ടാം തവണ, കൈവിട്ടത് അഞ്ച് എം.എല്‍.എമാര്‍

മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടി. എഴ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. ഇത് രണ്ടാം തവണയാണ് ജെഡിയു എംഎല്‍മാരെ ലക്ഷ്യം വെച്ചുള്ള നീക്കം ബിജെപി നടത്തുന്നത്.

മണിപ്പൂരില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 38 മണ്ഡലങ്ങളില്‍ ആറിടത്താണ് ജെഡിയുവിന് വിജയിക്കാനായത്. കെ ജോയ്കിഷന്‍, എന്‍ സനേറ്റ്, എം ഡി അച്ചബ് ഉദ്ദീന്‍. മുന്‍ ഡിജിപി എല്‍ എം ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍.

ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മണിപ്പൂരില്‍ എംഎല്‍മാര്‍ പാര്‍ട്ടി വിടുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലെ ഏഴ് ജെഡിയു നിയമസഭാംഗങ്ങളില്‍ ആറുപേരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്