"ഡൽഹി നശിപ്പിച്ചവൻ നശിപ്പിക്കപ്പെടും": അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് വക്താവ് അൽക്ക ലാംബ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. “ഡൽഹിയെ നശിപ്പിച്ചവൻ” “നശിപ്പിക്കപ്പെടും” എന്നാണ് അൽക്ക പറഞ്ഞത്. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അൽക്ക ലാംബ തന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും ബിജെപിക്കും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ പ്രകാരം, കൽക്കാജി സീറ്റിൽ ബിജെപിയുടെ രമേശ് ബിധൂരിയെയും എഎപിയുടെ അതിഷിയെയും അപേക്ഷിച്ച് ലാംബ പിന്നിലാണ്.

“ഇവിഎമ്മുകൾ തുറന്നുകഴിഞ്ഞാൽ കൽക്കാജി സംസാരിക്കും. ഡൽഹി നശിപ്പിച്ച മനുഷ്യൻ നശിപ്പിക്കപ്പെടും,” ശ്രീമതി ലാംബ എൻഡിടിവിയോട് പറഞ്ഞു. 1998 മുതൽ ഡൽഹിയിൽ അധികാരത്തിന് പുറത്തായിരുന്ന ബിജെപി, 2015 ലും 2020 ലും ആം ആദ്മി പാർട്ടി നേടിയ വൻ വിജയങ്ങൾക്ക് ശേഷം തലസ്ഥാനം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൗജന്യ വൈദ്യുതി, വെള്ളം, മെച്ചപ്പെട്ട സർക്കാർ സ്‌കൂളുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ആം ആദ്മി പാർട്ടി, മുതിർന്ന നേതാക്കളുടെ അറസ്റ്റിനെത്തുടർന്ന് ദുർബലമായ നേതൃത്വ ഘടന ഉൾപ്പെടെ നിരവധി വെല്ലുവിളികളെ ഇപ്പോൾ നേരിടുകയാണ്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിനെത്തുടർന്ന്, തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ്, വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലം കാണാതെ ഇത്തവണയും സംപൂജ്യരായി തുടരുന്നു. അതേസമയം ശനിയാഴ്ച രാവിലെ വയനാട്ടിൽ ബൂത്ത് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ട്രെൻഡുകൾ പരിശോധിച്ചിട്ടില്ലെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പോസ്റ്റ് ചെയ്ത ആദ്യകാല ട്രെൻഡുകളിൽ പ്രവചിച്ച ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വയനാട് എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എനിക്കറിയില്ല, ഞാൻ ഇതുവരെ ഫലങ്ങൾ പരിശോധിച്ചിട്ടില്ല.”

60.54% പോളിംഗ് രേഖപ്പെടുത്തിയതോടെ ഡൽഹിയിലെ വോട്ടർമാർ തീരുമാനം എടുത്തു കഴിഞ്ഞു. അന്തിമ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ദേശീയ തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്ന ഫലങ്ങളിലാണ് എല്ലാ കണ്ണുകളും.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍