"ഡൽഹി നശിപ്പിച്ചവൻ നശിപ്പിക്കപ്പെടും": അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് വക്താവ് അൽക്ക ലാംബ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. “ഡൽഹിയെ നശിപ്പിച്ചവൻ” “നശിപ്പിക്കപ്പെടും” എന്നാണ് അൽക്ക പറഞ്ഞത്. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അൽക്ക ലാംബ തന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും ബിജെപിക്കും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ പ്രകാരം, കൽക്കാജി സീറ്റിൽ ബിജെപിയുടെ രമേശ് ബിധൂരിയെയും എഎപിയുടെ അതിഷിയെയും അപേക്ഷിച്ച് ലാംബ പിന്നിലാണ്.

“ഇവിഎമ്മുകൾ തുറന്നുകഴിഞ്ഞാൽ കൽക്കാജി സംസാരിക്കും. ഡൽഹി നശിപ്പിച്ച മനുഷ്യൻ നശിപ്പിക്കപ്പെടും,” ശ്രീമതി ലാംബ എൻഡിടിവിയോട് പറഞ്ഞു. 1998 മുതൽ ഡൽഹിയിൽ അധികാരത്തിന് പുറത്തായിരുന്ന ബിജെപി, 2015 ലും 2020 ലും ആം ആദ്മി പാർട്ടി നേടിയ വൻ വിജയങ്ങൾക്ക് ശേഷം തലസ്ഥാനം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൗജന്യ വൈദ്യുതി, വെള്ളം, മെച്ചപ്പെട്ട സർക്കാർ സ്‌കൂളുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ആം ആദ്മി പാർട്ടി, മുതിർന്ന നേതാക്കളുടെ അറസ്റ്റിനെത്തുടർന്ന് ദുർബലമായ നേതൃത്വ ഘടന ഉൾപ്പെടെ നിരവധി വെല്ലുവിളികളെ ഇപ്പോൾ നേരിടുകയാണ്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിനെത്തുടർന്ന്, തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ്, വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലം കാണാതെ ഇത്തവണയും സംപൂജ്യരായി തുടരുന്നു. അതേസമയം ശനിയാഴ്ച രാവിലെ വയനാട്ടിൽ ബൂത്ത് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ട്രെൻഡുകൾ പരിശോധിച്ചിട്ടില്ലെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പോസ്റ്റ് ചെയ്ത ആദ്യകാല ട്രെൻഡുകളിൽ പ്രവചിച്ച ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വയനാട് എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എനിക്കറിയില്ല, ഞാൻ ഇതുവരെ ഫലങ്ങൾ പരിശോധിച്ചിട്ടില്ല.”

60.54% പോളിംഗ് രേഖപ്പെടുത്തിയതോടെ ഡൽഹിയിലെ വോട്ടർമാർ തീരുമാനം എടുത്തു കഴിഞ്ഞു. അന്തിമ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ദേശീയ തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്ന ഫലങ്ങളിലാണ് എല്ലാ കണ്ണുകളും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ