രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ പിന്തുണ തനിക്കുണ്ട്, സര്‍ക്കാര്‍ അവരെ പുരോഗതിയിലേക്ക് നയിക്കുന്നു; മോദി

രാജ്യത്തെ വിവിധ കോണുകളിലുള്ള മുസ്ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമാണെന്നും അവരെ പുരോഗതിയിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ എന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് നിരോധന നിയമത്തിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മോദി ആരോപിച്ചു. മുത്തലാഖ് നിരോധിച്ചതില്‍ മുസ്ലിം സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്ടെന്ന് വിവാഹ മോചനം നേടിയതിന് ശേഷം അവര്‍ എവിടെ പോകും, അവരുടെ ദയനീയ അവസ്ഥയെകുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ പദവിയെ കുറിച്ചും രാജ്യത്തെ ജനങ്ങളെ കുറിച്ചുമാണ് ചിന്തിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്ലീം സഹോദരിമാരെ മോചിപ്പിച്ചെന്നും അവര്‍ ബിജെപിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷമടക്കം മറ്റു പാര്‍ട്ടികള്‍ അസ്വസ്ഥരായി. അവര്‍ മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗതി തടയാന്‍ ശ്രമിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Stories

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

'സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ട്, നിലമ്പൂരില്‍ വിജയിക്കും'; എം സ്വരാജ്

'ചരിത പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും

കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി