കേരള ഹൈക്കോടതി ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കിയില്ല; ഗുവഹാത്തിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ നിയമിച്ച് കേന്ദ്രം; കൊളീജിയം ശിപാര്‍ശ വെളിച്ചം കണ്ടില്ല; രാജ്യത്ത് ആദ്യം; ഏറ്റുമുട്ടല്‍

കേരള ഹൈക്കോടതി ജഡ്ജി കെ. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുവഹാത്തി ഹൈക്കോടതിയില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി എന്‍.കെ.സിംഗിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീം കോടതി കൊളീജിയത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുമുട്ടലായാണ് ഈ തീരുമാനത്തെ കാണുന്നത്. നിലവില്‍ ഗുവഹാത്തി ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് എന്‍ കെ സിംഗ്.

ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ഛായ നാളെ വിരമിക്കുന്ന പശ്ചാത്തലത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി എന്‍ കെ സിംങ്ങിനെ നിയമിച്ചുകാണ്ട് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കിയത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.കെ. സിങിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കൊളീജിയം ശുപാര്‍ശ നിലനില്‍ക്കേയാണ് പുതിയ ഉത്തരവ്.

ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തള്ളി. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം വിനോദ് ചന്ദ്രനെ ഗുവഹാത്തി ഹൈക്കോടതിയിലേക്ക് മാറ്റി ശുപാര്‍ശ ചെയ്തത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയായ വിനോദ് ചന്ദ്രന്‍ 2011 ലാണ് ഹൈക്കോടതി ജഡ്ജിയായത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു