നൈറ്റ് ലൈഫിന് നിറം നല്‍കാന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ ഒരു മണി വരെ ബാറുകളിലും ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ തീരുമാനം

കര്‍ണാടകയില്‍ പുലരും വരെ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പാന്‍ അനുമതി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആഘോഷങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബൃഹദ് ബംഗളൂരു മഹാനഗര പാലികയ്ക്ക് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നഗരവികസന വകുപ്പ് പ്രഖ്യാപനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനമായത്. ക്ലബ്ബുകള്‍, ബാറുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ബഡ്ജറ്റില്‍ എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2016ലും സമാനമായ തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല