നൈറ്റ് ലൈഫിന് നിറം നല്‍കാന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ ഒരു മണി വരെ ബാറുകളിലും ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ തീരുമാനം

കര്‍ണാടകയില്‍ പുലരും വരെ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പാന്‍ അനുമതി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആഘോഷങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബൃഹദ് ബംഗളൂരു മഹാനഗര പാലികയ്ക്ക് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നഗരവികസന വകുപ്പ് പ്രഖ്യാപനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനമായത്. ക്ലബ്ബുകള്‍, ബാറുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ബഡ്ജറ്റില്‍ എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2016ലും സമാനമായ തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്