നൈറ്റ് ലൈഫിന് നിറം നല്‍കാന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ ഒരു മണി വരെ ബാറുകളിലും ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ തീരുമാനം

കര്‍ണാടകയില്‍ പുലരും വരെ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പാന്‍ അനുമതി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആഘോഷങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബൃഹദ് ബംഗളൂരു മഹാനഗര പാലികയ്ക്ക് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നഗരവികസന വകുപ്പ് പ്രഖ്യാപനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനമായത്. ക്ലബ്ബുകള്‍, ബാറുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ബഡ്ജറ്റില്‍ എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2016ലും സമാനമായ തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം