നൈറ്റ് ലൈഫിന് നിറം നല്‍കാന്‍ സര്‍ക്കാര്‍; പുലര്‍ച്ചെ ഒരു മണി വരെ ബാറുകളിലും ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ തീരുമാനം

കര്‍ണാടകയില്‍ പുലരും വരെ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പാന്‍ അനുമതി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ആഘോഷങ്ങളുടെ സമയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ബൃഹദ് ബംഗളൂരു മഹാനഗര പാലികയ്ക്ക് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നഗരവികസന വകുപ്പ് പ്രഖ്യാപനം അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനമായത്. ക്ലബ്ബുകള്‍, ബാറുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തനാനുമതി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ബഡ്ജറ്റില്‍ എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2016ലും സമാനമായ തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി