കെട്ടിവെച്ച പണം തിരികെ വേണമെന്ന് സുപ്രീം കോടതിയില്‍ ചിദംബരത്തിന്റെ മകന്‍, പോയി മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

വിദേശത്ത് പോകാന്‍ കോടതിയില്‍ കെട്ടിവെച്ച പത്ത് കോടി രൂപ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ഉപദേശവുമായി സുപ്രീം കോടതി. തത്കാലം മണ്ഡലത്തില്‍ ശ്രദ്ധിക്കാനാണ് കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാര്‍ത്തി വിജയിച്ചത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയെ ആണ് കാര്‍ത്തി പരാജയപ്പെടുത്തിയത്. ഡിഎംകെ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മത്സരിച്ചത്.

വിദേശ നാണയവിനിമയ ചട്ടലംഘനമടക്കുമുള്ള കേസുകളില്‍ കാര്‍ത്തിയുടെ വിദേശയാത്ര വിലക്കുകയും പിന്നീട് വന്‍തുക കെട്ടിവെയ്ക്കാന്‍  ആവശ്യപ്പെടുകയുമായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ തിരിച്ച് ആവശ്യപ്പെട്ടത്. പണം ലോണ്‍ എടുത്തതാണെന്നും പലിശ നല്‍കണമെന്നുമാണ് കാര്‍ത്തി കോടതിയില്‍ ന്യായം പറഞ്ഞത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്