തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; 35,000 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകി, അതീവ ജാഗ്രതാ നിർദേശം നിർദേശം

കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് തുംഗഭദ്ര. ഇന്നലെ രാത്രി 11 മണിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. ആയിരക്കണക്കിന് കർഷകരുടെ ജീവനാഡിയായ അണക്കെട്ടാണിത്. തീരദേശ-മലനാട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിലേക്ക് അമിതമായി വെള്ളം കയറുകയാണ്. ഇതാണ് ഡാമിന്റെ ഗേറ്റ് തകരാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.

ഡാമിന്റെ ഗേറ്റ് തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകിയെങ്കിലും അത് കൂടാതെ ഡാമിന്റെ 35 ഗേറ്റുകളും തുറന്ന് വിട്ടത് വെള്ളത്തിൻ്റെ അനിയന്ത്രിതമായ ഒഴുക്കിന് കാരണമായി. ഈ സാഹചര്യത്തിൽ നദീതീരത്തുള്ള ഗ്രാമങ്ങളിൽ ആശങ്ക ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ജലസേചന വകുപ്പ് അറിയിച്ചു. കൊപ്പൽ എംഎൽഎ രാഘവേന്ദ്രയും ജലസേചന വകുപ്പിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പ്രധാന ഗേറ്റിൻ്റെ ചങ്ങലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണികൾ വെല്ലുവിളി ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. അണക്കെട്ടിൻ്റെ ഇടതുകര മുകൾനില കനാലിൻ്റെ ഗേറ്റ് തകർന്ന് വൻതോതിൽ വെള്ളം നദീതടത്തിലേക്ക് തുറന്നുവിട്ട സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് ഗേറ്റ് നന്നാക്കുന്നതിൽ സാങ്കേതിക സംഘത്തിന് കാര്യമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രധാന ക്രസ്റ്റ് ഗേറ്റിൻ്റെ നിലവിലെ ചെയിൻ തകരാർ വീണ്ടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം