''അതൊരു ജാതിക്കോട്ടയാണ്, ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കും''; മുന്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍

മദ്രാസ് ഐ.ഐ.ടി ഒരു ജാതിക്കോട്ടയാണെന്നും ഭരണഘടനയ്ക്കും നിയമത്തിനും അതീതമായി അവിടെ  സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞ് ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫ. വസന്ത കന്തസാമി. ഐ.ഐ.ടിയില്‍ ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മനഃപൂര്‍വം കുറയ്ക്കുകയാണെന്നും ക്യാമ്പസില്‍ എവിടെ നോക്കിയാലും സവര്‍ണാധിപത്യമെ കാണാന്‍ സാധിക്കൂ എന്നും പ്രൊഫ. വസന്ത പറയുന്നു. ‘നക്കീരന്‍’ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐ.ഐ.ടിയിലെ ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് നേരെ നടക്കുന്ന വിവേചനത്തെ കുറിച്ച് വസന്ത കന്തസാമി പറഞ്ഞത്.

“”ഇരുപത്തിയെട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മുസ്‌ലിങ്ങളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന റിസര്‍ച്ച് തീസിസുകള്‍ പോലും സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കുന്ന രീതി അവിടെയുണ്ട്””. ഐ.ഐ.ടി മദ്രാസ് എന്തു കൊണ്ടാണ് ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തത്? ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ഒരു മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. ‘മനു’വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീകളും ദളിതരും വിദ്യ അഭ്യസിക്കരുതെന്നാണല്ലോ അതില്‍ പറയുന്നത്. ദളിത് അധ്യാപകര്‍ക്ക് ക്വാളിഫിക്കേഷന്‍ ഉണ്ടായിട്ടു പോലും പ്രൊഫസര്‍ഷിപ്പ് കൊടുക്കില്ല”” – വസന്ത കന്തസാമി

ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍’ ആണെന്നാണ് വസന്ത കന്തസാമി പറയുന്നത്. റാങ്ക് ഹോള്‍ഡര്‍ ആയിരുന്ന ഫാത്തിമ പഠനത്തില്‍ പിന്നിലായതു കൊണ്ടാണ്  ആത്മഹത്യ ചെയ്തതെന്ന്  വിശ്വസിക്കാനാവില്ലെന്നും വസന്ത കന്തസാമി വ്യക്തമാക്കി. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യത് ജയിലിലടക്കണമെന്നും പ്രൊഫ. വസന്ത കന്തസാമി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം