രാമജന്മഭൂമിക്ക് പിന്നാലെ, ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി മതസംഘടനകൾ തമ്മിൽ തർക്കം

രാമജന്മഭൂമി വിവാദം 2019 നവംബറിൽ സുപ്രീം കോടതി ഒത്തുതീർപ്പാക്കിയതിന് പിന്നാലെ ഇപ്പോൾ ഒരു പുതിയ വിവാദം വാർത്തയായിരിക്കുകയാണ്. ഇത്തവണ ഹനുമാൻ ജന്മഭൂമിയെച്ചൊല്ലിയാണ് തർക്കം. രണ്ട് മതങ്ങൾക്കിടയിലല്ല, മറിച്ച് ആന്ധ്രാപ്രദേശിലും കർണാടകയിലും ഉള്ള രണ്ട് ഹിന്ദു ട്രസ്റ്റുകൾ തമ്മിലാണ് തർക്കം. രണ്ട് വ്യത്യസ്ത സ്ഥലങ്ങളാണ് ഇരുകൂട്ടരും ഹനുമാന്റെ ജന്മസ്ഥലമായി അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ രാമനവമി നാളിൽ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരികമായ പ്രതിഷ്ഠ നടന്ന തിരുമല കുന്നുകളിലെ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമായ അഞ്ജനാദ്രിയിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) ബുധനാഴ്ച ഒരു ചടങ്ങ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ കർണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനോട് യോജിക്കുന്നില്ല.

ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാൻ ജനിച്ചതെന്ന് വാൽമീകി രാമായണം വ്യക്തമാക്കുന്നു എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. ഈ തർക്കം പരിഹരിക്കാൻ കഴിഞ്ഞ വർഷം മേയിൽ ചർച്ച നടന്നെങ്കിലും ധാരണയിലെത്താനായില്ല.

പുരാതന ഗ്രന്ഥങ്ങളായ പുരാണങ്ങളും ചെമ്പ് ലിഖിതങ്ങളും തിരുമല എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന അഞ്ജനാദ്രിയെ ഹനുമാന്റെ ജന്മസ്ഥലമായി വ്യക്തമായി പരാമർശിക്കുന്നു എന്ന് ടിടിഡി ചുമതലപ്പെടുത്തിയ സമിതി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അന്തരിച്ച ദേശീയ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ വി മുരളീധർ ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സമിതി.

ഏപ്രിലിൽ ടിടിഡി അഞ്ജനാദ്രിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു; 2020 ഡിസംബറിൽ രൂപീകരിച്ച എട്ടംഗ പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലഘുലേഖ തയ്യാറാക്കിയത്. തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ടിടിഡിക്ക് ആറ് പേജുള്ള കത്ത് നൽകി എതിർവാദം നടത്തി.

നിരവധി വേദ, പുരാണ പണ്ഡിതന്മാർ അംഗീകരിച്ച പുരാണ, സാഹിത്യ, പുരാവസ്തു, ഭൂമിശാസ്ത്രപരമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് എന്നാണ് ടിടിഡി പറയുന്നത്, കൂടാതെ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് തെളിവുകളൊന്നുമില്ലെന്നും ടിടിഡി അവകാശപ്പെടുന്നു.

“ബുധനാഴ്‌ച ചടങ്ങിൽ പങ്കെടുക്കുന്ന മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള സ്വാമിജിയാണ് തെളിവുകൾ നൽകിയത്,” എന്ന് ടിടിഡി സിഇഒ ജവഹർ റെഡ്ഡി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു