രാമജന്മഭൂമിക്ക് പിന്നാലെ, ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി മതസംഘടനകൾ തമ്മിൽ തർക്കം

രാമജന്മഭൂമി വിവാദം 2019 നവംബറിൽ സുപ്രീം കോടതി ഒത്തുതീർപ്പാക്കിയതിന് പിന്നാലെ ഇപ്പോൾ ഒരു പുതിയ വിവാദം വാർത്തയായിരിക്കുകയാണ്. ഇത്തവണ ഹനുമാൻ ജന്മഭൂമിയെച്ചൊല്ലിയാണ് തർക്കം. രണ്ട് മതങ്ങൾക്കിടയിലല്ല, മറിച്ച് ആന്ധ്രാപ്രദേശിലും കർണാടകയിലും ഉള്ള രണ്ട് ഹിന്ദു ട്രസ്റ്റുകൾ തമ്മിലാണ് തർക്കം. രണ്ട് വ്യത്യസ്ത സ്ഥലങ്ങളാണ് ഇരുകൂട്ടരും ഹനുമാന്റെ ജന്മസ്ഥലമായി അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ രാമനവമി നാളിൽ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരികമായ പ്രതിഷ്ഠ നടന്ന തിരുമല കുന്നുകളിലെ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമായ അഞ്ജനാദ്രിയിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) ബുധനാഴ്ച ഒരു ചടങ്ങ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ കർണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനോട് യോജിക്കുന്നില്ല.

ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാൻ ജനിച്ചതെന്ന് വാൽമീകി രാമായണം വ്യക്തമാക്കുന്നു എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. ഈ തർക്കം പരിഹരിക്കാൻ കഴിഞ്ഞ വർഷം മേയിൽ ചർച്ച നടന്നെങ്കിലും ധാരണയിലെത്താനായില്ല.

പുരാതന ഗ്രന്ഥങ്ങളായ പുരാണങ്ങളും ചെമ്പ് ലിഖിതങ്ങളും തിരുമല എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന അഞ്ജനാദ്രിയെ ഹനുമാന്റെ ജന്മസ്ഥലമായി വ്യക്തമായി പരാമർശിക്കുന്നു എന്ന് ടിടിഡി ചുമതലപ്പെടുത്തിയ സമിതി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അന്തരിച്ച ദേശീയ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ വി മുരളീധർ ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സമിതി.

ഏപ്രിലിൽ ടിടിഡി അഞ്ജനാദ്രിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു; 2020 ഡിസംബറിൽ രൂപീകരിച്ച എട്ടംഗ പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലഘുലേഖ തയ്യാറാക്കിയത്. തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ടിടിഡിക്ക് ആറ് പേജുള്ള കത്ത് നൽകി എതിർവാദം നടത്തി.

നിരവധി വേദ, പുരാണ പണ്ഡിതന്മാർ അംഗീകരിച്ച പുരാണ, സാഹിത്യ, പുരാവസ്തു, ഭൂമിശാസ്ത്രപരമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് എന്നാണ് ടിടിഡി പറയുന്നത്, കൂടാതെ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് തെളിവുകളൊന്നുമില്ലെന്നും ടിടിഡി അവകാശപ്പെടുന്നു.

“ബുധനാഴ്‌ച ചടങ്ങിൽ പങ്കെടുക്കുന്ന മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള സ്വാമിജിയാണ് തെളിവുകൾ നൽകിയത്,” എന്ന് ടിടിഡി സിഇഒ ജവഹർ റെഡ്ഡി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ