ലഖിംപൂർ ഖേരിയിൽ വോട്ടിംഗ് യന്ത്രത്തിൽ ഫെവിക്വിക്ക് എറിഞ്ഞു; ബഹളത്തെ തുടർന്ന് നിർത്തിവെച്ച വോട്ടെടുപ്പ് പുനരാരംഭിച്ചു

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) ഫെവിക്വിക്ക് (പശ) എറിഞ്ഞതിനെ തുടർന്ന് ബഹളം പൊട്ടിപ്പുറപ്പെട്ട ലഖിംപൂർ ഖേരിയിൽ പോളിംഗ് പുനരാരംഭിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന ലഖിംപൂർ ഖേരിയിലെ കദിപൂർ സാനി പ്രദേശത്താണ് സംഭവം.

സൈക്കിൾ ചിഹ്നത്തിൽ പശ എറിഞ്ഞെന്ന് എസ്പി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ ഓടിച്ചു കയറ്റി നാല് കർഷകർ കൊല്ലപ്പെട്ട സ്ഥലമാണ് ലഖിംപൂർ ഖേരി. ഒക്‌ടോബർ മൂന്നിന് നടന്ന അക്രമത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് നാലാം ഘട്ടമാണ്. ഈ റൗണ്ട് വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി