ലഖിംപൂർ ഖേരിയിൽ വോട്ടിംഗ് യന്ത്രത്തിൽ ഫെവിക്വിക്ക് എറിഞ്ഞു; ബഹളത്തെ തുടർന്ന് നിർത്തിവെച്ച വോട്ടെടുപ്പ് പുനരാരംഭിച്ചു

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) ഫെവിക്വിക്ക് (പശ) എറിഞ്ഞതിനെ തുടർന്ന് ബഹളം പൊട്ടിപ്പുറപ്പെട്ട ലഖിംപൂർ ഖേരിയിൽ പോളിംഗ് പുനരാരംഭിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന ലഖിംപൂർ ഖേരിയിലെ കദിപൂർ സാനി പ്രദേശത്താണ് സംഭവം.

സൈക്കിൾ ചിഹ്നത്തിൽ പശ എറിഞ്ഞെന്ന് എസ്പി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ ഓടിച്ചു കയറ്റി നാല് കർഷകർ കൊല്ലപ്പെട്ട സ്ഥലമാണ് ലഖിംപൂർ ഖേരി. ഒക്‌ടോബർ മൂന്നിന് നടന്ന അക്രമത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് നാലാം ഘട്ടമാണ്. ഈ റൗണ്ട് വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ