ലഖിംപൂർ ഖേരിയിൽ വോട്ടിംഗ് യന്ത്രത്തിൽ ഫെവിക്വിക്ക് എറിഞ്ഞു; ബഹളത്തെ തുടർന്ന് നിർത്തിവെച്ച വോട്ടെടുപ്പ് പുനരാരംഭിച്ചു

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) ഫെവിക്വിക്ക് (പശ) എറിഞ്ഞതിനെ തുടർന്ന് ബഹളം പൊട്ടിപ്പുറപ്പെട്ട ലഖിംപൂർ ഖേരിയിൽ പോളിംഗ് പുനരാരംഭിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന ലഖിംപൂർ ഖേരിയിലെ കദിപൂർ സാനി പ്രദേശത്താണ് സംഭവം.

സൈക്കിൾ ചിഹ്നത്തിൽ പശ എറിഞ്ഞെന്ന് എസ്പി സ്ഥാനാർത്ഥി ഉത്കർഷ് വർമ്മ ആരോപിച്ചു.

കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ ഓടിച്ചു കയറ്റി നാല് കർഷകർ കൊല്ലപ്പെട്ട സ്ഥലമാണ് ലഖിംപൂർ ഖേരി. ഒക്‌ടോബർ മൂന്നിന് നടന്ന അക്രമത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് നാലാം ഘട്ടമാണ്. ഈ റൗണ്ട് വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി