അതിര്‍ത്തിക്ക് അപ്പുറമുള്ള സ്വന്തം മണ്ണില്‍ കൃഷിയിറക്കാനാകാതെ പഞ്ചാബിലെ കര്‍ഷകര്‍; അതിര്‍ത്തി സംഘര്‍ഷം ഉപജീവനം മുടക്കുമെന്ന ആശങ്കയില്‍ കര്‍ഷക കുടുംബങ്ങള്‍

ബാലാക്കോട്ടും പുല്‍വാമയും പറഞ്ഞ് വോട്ടു പിടിക്കാനുള്ള വെമ്പലിലാണ് രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം സ്വന്തം ഉപജീവനമാര്‍ഗം തന്നെ നഷ്ടപ്പെടുത്തുമോ എന്ന ഭയത്തില്‍ കഴിയുകയാണ് പഞ്ചാബിലെ പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍. വിഭജനത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തായ സ്വന്തം മണ്ണും അതിലെ ഉപജീവനവും എന്നന്നേക്കുമായി നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് അമൃതസറിലെ കര്‍ഷക കുടുംബങ്ങള്‍.

ഇവിടെ അതിര്‍ത്തിയിലെ ഗേറ്റ് പലപ്പോഴും അടച്ചിടാറാണ് പതിവ്. ബിഎസ്എഫിനോട് പറഞ്ഞാലും കാര്യമൊന്നുമില്ല. അതിര്‍ത്തി സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കമ്പിവേലിക്ക് അടുത്തേക്ക് പോലും പോകാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്ന് കര്‍ഷകനായ ജസ്‌വീര്‍ സിങ്ങ് പറയുന്നു.

അതിര്‍ത്തി ഗ്രാമമായ കക്കട്ടില്‍ താമസിക്കുന്ന സുഖ്ബീന്ദര്‍ സിങ്ങിന് അതിര്‍ത്തിക്കപ്പുറത്ത് സ്വന്തമായി 20 ഏക്കര്‍ കൃഷിയിടമുണ്ട്. ഉടമസ്ഥാവകാശവും അതിര്‍ത്തി കടന്ന് കൃഷി ചെയ്യാനുള്ള അനുമതിപത്രവും സ്വന്തമായുണ്ടായിട്ടും ഇയാള്‍ക്ക് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. പുല്‍വാമ-ബാലാക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷഭരിതമായതോടെ ബിഎസ് എഫ് ചെക്ക്‌പോസ്റ്റ് കടന്ന് സ്വന്തം കൃഷിയിടത്തേക്ക് എത്താന്‍ ബുദ്ധിമുട്ടാ അവസ്ഥയാണ്.

നേരത്തെ രാവിലെ 9 മുതല്‍ അഞ്ച് വരെ കൃഷിയിടത്തില്‍ പണിചെയ്ത് മടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമേ പണിയെടുക്കാനുള്ള അവകാശമുള്ളു. അവധി ദിനങ്ങളില്‍ പ്രവേശനവുമില്ല. ഇതോടെ സുഖ്ബീന്ദര്‍ സിങ്ങ് ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയാണ് .

ഇന്ത്യാ പാക് വിഭജന സമയത്ത് പഞ്ചാബിലെ ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങളുടെ ഭൂമി അതിര്‍ത്തിക്കപ്പുറത്തായി. അതിര്‍ത്തികടന്ന് കൃഷിചെയ്ത് ഉപജീവനം നടത്താന്‍ നയതന്ത്രതലത്തിലുണ്ടാക്കിയ ധാരണ ബിഎസ്എഫ് അട്ടിമറിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ബിഎസ്എഫിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലെന്നും ഇവര്‍ പറയുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത