അതിര്‍ത്തിക്ക് അപ്പുറമുള്ള സ്വന്തം മണ്ണില്‍ കൃഷിയിറക്കാനാകാതെ പഞ്ചാബിലെ കര്‍ഷകര്‍; അതിര്‍ത്തി സംഘര്‍ഷം ഉപജീവനം മുടക്കുമെന്ന ആശങ്കയില്‍ കര്‍ഷക കുടുംബങ്ങള്‍

ബാലാക്കോട്ടും പുല്‍വാമയും പറഞ്ഞ് വോട്ടു പിടിക്കാനുള്ള വെമ്പലിലാണ് രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം സ്വന്തം ഉപജീവനമാര്‍ഗം തന്നെ നഷ്ടപ്പെടുത്തുമോ എന്ന ഭയത്തില്‍ കഴിയുകയാണ് പഞ്ചാബിലെ പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍. വിഭജനത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തായ സ്വന്തം മണ്ണും അതിലെ ഉപജീവനവും എന്നന്നേക്കുമായി നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് അമൃതസറിലെ കര്‍ഷക കുടുംബങ്ങള്‍.

ഇവിടെ അതിര്‍ത്തിയിലെ ഗേറ്റ് പലപ്പോഴും അടച്ചിടാറാണ് പതിവ്. ബിഎസ്എഫിനോട് പറഞ്ഞാലും കാര്യമൊന്നുമില്ല. അതിര്‍ത്തി സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കമ്പിവേലിക്ക് അടുത്തേക്ക് പോലും പോകാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്ന് കര്‍ഷകനായ ജസ്‌വീര്‍ സിങ്ങ് പറയുന്നു.

അതിര്‍ത്തി ഗ്രാമമായ കക്കട്ടില്‍ താമസിക്കുന്ന സുഖ്ബീന്ദര്‍ സിങ്ങിന് അതിര്‍ത്തിക്കപ്പുറത്ത് സ്വന്തമായി 20 ഏക്കര്‍ കൃഷിയിടമുണ്ട്. ഉടമസ്ഥാവകാശവും അതിര്‍ത്തി കടന്ന് കൃഷി ചെയ്യാനുള്ള അനുമതിപത്രവും സ്വന്തമായുണ്ടായിട്ടും ഇയാള്‍ക്ക് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. പുല്‍വാമ-ബാലാക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷഭരിതമായതോടെ ബിഎസ് എഫ് ചെക്ക്‌പോസ്റ്റ് കടന്ന് സ്വന്തം കൃഷിയിടത്തേക്ക് എത്താന്‍ ബുദ്ധിമുട്ടാ അവസ്ഥയാണ്.

നേരത്തെ രാവിലെ 9 മുതല്‍ അഞ്ച് വരെ കൃഷിയിടത്തില്‍ പണിചെയ്ത് മടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമേ പണിയെടുക്കാനുള്ള അവകാശമുള്ളു. അവധി ദിനങ്ങളില്‍ പ്രവേശനവുമില്ല. ഇതോടെ സുഖ്ബീന്ദര്‍ സിങ്ങ് ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയാണ് .

ഇന്ത്യാ പാക് വിഭജന സമയത്ത് പഞ്ചാബിലെ ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങളുടെ ഭൂമി അതിര്‍ത്തിക്കപ്പുറത്തായി. അതിര്‍ത്തികടന്ന് കൃഷിചെയ്ത് ഉപജീവനം നടത്താന്‍ നയതന്ത്രതലത്തിലുണ്ടാക്കിയ ധാരണ ബിഎസ്എഫ് അട്ടിമറിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ബിഎസ്എഫിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലെന്നും ഇവര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ