കർഷകരുടെ ദില്ലി ചലോ മാർച്ച് പുനരാരംഭിച്ചു; തടയാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും ഉൾപ്പെടെ വൻ സന്നാഹമൊരുക്കി പൊലീസ്

പൊലീസിൻ്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ പഞ്ചാബിലെ കർഷകർ ശംഭു അതിർത്തിയിൽ നിന്ന് “ദില്ലി ചലോ” മാർച്ച് ആരംഭിച്ചു. കിസാൻ മസ്ദൂർ മോർച്ച, എസ്‌കെഎം ഗ്രൂപ്പുകളിൽ നിന്നുള്ള 101 കർഷകരാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇന്ന് 12 മണിക്കാണ് മാർച്ച് പുനരാരംഭിച്ചത്. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻ സുരക്ഷാ സന്നാഹമാണ് ശംഭു അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്. ശംഭു അതിർത്തിയിയുടെ ഒരു കിലോമീറ്റർ മുൻപ് വെച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ശംഭു അതിർത്തിയിലും, അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ശംഭു അതിർത്തിയിൽ ഈ മാസം ഒൻപത് വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ കേന്ദ്രവുമായി സഖ്യത്തിലാണെന്നും അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും കർഷക നേതാവ് സർവാൻ സിംഗ് പന്ദർ മാർച്ചിന് മുന്നോടിയായി ആരോപിച്ചു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങളെ തടയുന്നത് എന്തിനാണെന്ന് പാന്ദർ ചോദിച്ചു.

വെള്ളിയാഴ്ച നടന്ന മാർച്ചിൽ ഹരിയാന-പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് താൽക്കാലികമായി നിർത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ചർച്ചകൾ തുടങ്ങുമോയെന്നറിയാൻ ശനിയാഴ്ച കർഷകർ കാത്തിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഇന്ന് മാർച്ച് പുനരാരംഭിക്കാൻ തീരുമാനമായത്.

എന്തൊക്കെയാണ് കർഷകരുടെ ആവശ്യങ്ങൾ?

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, കർഷകർക്കെതിരെയുള്ള പൊലീസ് കേസുകൾ പിൻവലിക്കൽ, 2021 ലഖിംപൂർ ഖേരി അക്രമത്തിലെ ഇരകൾക്ക് “നീതി” എന്നിവ കർഷകർ ആവശ്യപ്പെടുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, 2020-21ൽ മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയും ഇവരുടെ ആവശ്യങ്ങളുടെ ഭാഗമാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു