ഫോനി കര തൊട്ടു, വേഗം മണിക്കൂറില്‍ 175 കിലോമീറ്റര്‍,11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

ഒഡിഷയിലെ പുരിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി ഒടുവില്‍ ഫോനി ചുഴലിക്കാറ്റ് കര തൊട്ടു. ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പുരിയിലും തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്തോറും കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം കൈവരിച്ചേക്കുമെന്നാണ് പ്രവചനം. ഫോനിക്ക് അകമ്പടിയായി എത്തിയ കനത്ത മഴയില്‍ തീര്‍ത്ഥാടന കേന്ദ്രമായ പുരിയും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് ഒറീസ തീരത്തെത്തിയിത്. 28 കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാറ്റ്. ആറ് മണിക്കൂര്‍ വരെ ചുഴലി ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

ഫോനിയില്‍ നിന്ന് രക്ഷ തേടി ഒഡിഷയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്നലെ അറിയിച്ചിരുന്നു.

ഒഡീഷയിലെ ഒമ്പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ