ഫോനി കര തൊട്ടു, വേഗം മണിക്കൂറില്‍ 175 കിലോമീറ്റര്‍,11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

ഒഡിഷയിലെ പുരിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി ഒടുവില്‍ ഫോനി ചുഴലിക്കാറ്റ് കര തൊട്ടു. ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പുരിയിലും തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്തോറും കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം കൈവരിച്ചേക്കുമെന്നാണ് പ്രവചനം. ഫോനിക്ക് അകമ്പടിയായി എത്തിയ കനത്ത മഴയില്‍ തീര്‍ത്ഥാടന കേന്ദ്രമായ പുരിയും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് ഒറീസ തീരത്തെത്തിയിത്. 28 കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാറ്റ്. ആറ് മണിക്കൂര്‍ വരെ ചുഴലി ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

ഫോനിയില്‍ നിന്ന് രക്ഷ തേടി ഒഡിഷയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്നലെ അറിയിച്ചിരുന്നു.

ഒഡീഷയിലെ ഒമ്പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി