'സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ'; ഐഎഎസ് ഓഫീസർ പൂജ ഖേദ്കർക്കെതിരെ വീണ്ടും ഗുരുതര ആരോപണം

അധികാര ദുർവിനിയോഗം ആരോപിച്ച് അടുത്തിടെ സ്ഥലംമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ പ്രൊബേഷൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിനെതിരെ വീണ്ടും ആരോപണങ്ങൾ. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായാണ് പുതിയ ആരോപണം. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദത്തിലായിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ വിവാദ ഉദ്യോ​ഗസ്ഥയായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണമുയരുന്നത്. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും പൂജാ ഖേഡ്കർ ഹാജരായില്ല. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് പൂജ പരിശോധനയ്ക്ക് വിധേയ ആയില്ല. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായിരുന്നില്ല.

മുൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പൂജാ ഖേഡ്കറുടെ പിതാവ് ദിലീപ് ഖേദ്കർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തൻ്റെ സ്വത്ത് 40 കോടി രൂപയാണെന്ന് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പൂജാ ഖേദ്കർ ഒബിസി വിഭാഗത്തിന് കീഴിലുള്ള സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരായപ്പോൾ ക്രീമി ലെയർ സർട്ടിഫിക്കറ്റ് പരിധി 8 ലക്ഷം രൂപ മാതാപിതാക്കളുടെ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

അതേസമയം അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ പൂനെ ജില്ലാ കളക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൂജയ്‌ക്കെതിരായ മറ്റൊരു ആരോപണം. പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാത്ത സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് പൂജ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 24 മാസത്തേക്ക് പ്രൊബേഷനിൽ കഴിയുന്ന ജൂനിയർ ഓഫീസർമാർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി