രഘുറാം രാജന്‍ രാഷ്ട്രീയ ഗോദയിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തി

സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അദേഹം രാജ്യസഭയില്‍ എത്തുമെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോ അതുമല്ലെങ്കില്‍ മഹാരാഷ്ട്ര വികാസ് അഖാഡി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയായി രഘുറാം രാജന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കു ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍), ശിവസേന (യുബിടി) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഖാഡി.

മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രകാശ് ജാവദേക്കര്‍, അനില്‍ ദേശായി, കുമാര്‍ കേത്കര്‍, വി. മുരളീധരന്‍, നാരായണ്‍ റാണെ, വന്ദന ചവാന്‍ എന്നിവരുടെ രാജ്യസഭയിലെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ ജയിപ്പിക്കാനാകും.

ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിന്റെ എന്‍സിപിക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അംഗബലമില്ലാത്തതിനാല്‍, മഹാവികാസ് അഘാഡിയുടെ പൊതു സ്ഥാനാര്‍ത്ഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അടുപ്പം പൂലര്‍ത്തുന്ന രഘുറാം രാജന്‍ പാര്‍ട്ടി അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്. 2013-16 കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നു രഘുറാം രാജന്‍.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി