'ഞാന്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ എല്ലാവരും കുടിക്കുന്നത് ഹരിയാന നല്‍കുന്ന കുടിവെള്ളം'; അവര്‍ എന്തിന് അത് വിഷമയമാക്കുമെന്ന ചോദ്യവുമായി ആംആദ്മിയെ നേരിട്ട് നരേന്ദ്ര മോദി

ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയാണ് ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന പ്രധാന വിഷയം. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി യമുനയിലെ മലിനീകരണവും വിഷസൈന്നിധ്യവും ഡല്‍ഹിയില്‍ ആംാദ്മി പാര്‍ട്ടി ചര്‍ച്ചയാക്കുമ്പോള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പൊതിഞ്ഞുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങുകയാണ്. ബുധനാഴ്ച ഡല്‍ഹിയിലെ ഘോണ്ടയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യമുന നദിയുടെ മലിനീകരണ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ച് ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്.

ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ആംആദ്മി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമായി ഉപയോഗിച്ചത്. എന്നാല്‍ ഹരിയാനയിലെ മാലിന്യ പ്രശ്‌നങ്ങളേയോ യമുനയിലെ വിഷജലത്തെ കുറിച്ചോ പറയാതെ ഡല്‍ഹിക്ക് വെള്ളം തരുന്നത് ഹരിയാനയാണെന്ന് പറഞ്ഞു ആ പ്രശ്‌നത്തെ ഒതുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

ജഡ്ജിമാര്‍, നയതന്ത്രജ്ഞര്‍, ദരിദ്രര്‍, കൂടാതെ താന്‍ പോലും ഉള്‍പ്പെടെ വിവിധ ശ്രേണിയിലുള്ള ആളുകള്‍ ഹരിയാന യമുനയില്‍ നിന്ന് നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു കൊണ്ടാണ് യമുനയിലെ വിഷമാലിന്യ പ്രശ്‌നത്തെ നരേന്ദ്ര മോദി നേരിട്ടത്. ഹരിയാന വെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് ഒരാള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്ന ചോദ്യമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഹരിയാനയുടെ ജനങ്ങളെ വൈകാരികപരമായി നേരിടാന്‍ ഉപയോഗിച്ചത്. യമുനയിലെ അമോണിയത്തിന്റെ അളവില്‍ 700 ശതമാനത്തിലധികം വര്‍ധനവെന്ന റിപ്പോര്‍ട്ടെല്ലാം ഹരിയാനക്കാര്‍ അങ്ങനെ വെള്ളത്തില്‍ വിഷം ചേര്‍ക്കുമോയെന്ന വൈകാരിക ചോദ്യത്തിലൂടെ മറയ്ക്കാനാണ് തിരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ ശ്രമം. യമുന നദിയിലേക്ക് ഒഴുക്കുന്ന ഫാക്ടറി മാലിന്യങ്ങളും നുരഞ്ഞുപതഞ്ഞു പൊങ്ങുന്ന കാളിന്ദിയുമൊന്നും ബിജെപി സംബന്ധിച്ച് ചോദ്യമേ അല്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നുവെന്നാണ് ആപ് പറയുന്നത്. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നാണ് ആംആദ്മി പറയുന്നത്.

ആംആദ്മി യമുനയുടെ വിഷമാലിന്യം പ്രശ്‌നം ചോദ്യം ചെയ്തതോടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14 നിയമങ്ങള്‍ മാത്രമാണ് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ പാസാക്കിയതെന്നും അതില്‍ അഞ്ചെണ്ണം എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി നിയമസഭയുടെ പുരോഗതിയില്ലായ്മയെയും പ്രധാനമന്ത്രി വിമര്‍ശിക്കുന്നുണ്ട്. ബിജെപി ജയിച്ചാല്‍ സിഎജി റിപ്പോര്‍ട്ട് ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മോദി ഉറപ്പുനല്‍കുന്നത് അത് മോദിയുടെ രണ്ടാം ഗ്യാരന്റിയാണെന്ന് പറഞ്ഞാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്- കോണ്‍ഗ്രസ് ബാന്ധവവും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ പറയുന്നുണ്ട്. എഎപി തോല്‍ക്കുന്ന സീറ്റുകളില്‍ എഎപി നേതാക്കള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നും പിന്നീട് സര്‍ക്കാരുണ്ടാക്കുന്ന സമയത്ത് സഖ്യമുണ്ടാക്കാനുള്ള പദ്ധതികളുണ്ടെന്നും നരേന്ദ്ര മോദി ആരോപിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി