കണ്‍മുന്നില്‍ മരണം എത്തിയിട്ടും കുട്ടികളെ മറന്നില്ല; സ്‌കൂള്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷം മരണത്തിന് കീഴടങ്ങി സോമലയപ്പന്‍

തമിഴ്‌നാട്ടില്‍ 20 കുട്ടികളുടെ ജീവന്‍ രക്ഷിച്ച ശേഷം സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ മരിച്ചത്. വെള്ളക്കോവില്‍ കെസിപി നഗര്‍ സ്വദേശിയായ സോമലയപ്പന്‍ ആണ് മരിച്ചത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികള്‍ സുരക്ഷിതരാണ്.

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടയില്‍ സോമലയപ്പന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എന്നാല്‍ മരണ വേദനയിലും ബസിലെ യാത്രക്കാരായ കുട്ടികളെ സോമലയപ്പന്‍ മറന്നില്ല. വേദന സഹിച്ചുകൊണ്ട് സോമലയപ്പന്‍ ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ബസിന്റെ സീറ്റിലിരുന്ന് അയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണ വേദനയിലും സോമലയപ്പന്‍ ഭയപ്പെട്ടത് കുട്ടികളെ കുറിച്ചായിരുന്നു. ബസില്‍ സഹായിയായി ജോലിനോക്കുന്ന ലളിതയാണ് സോമലയപ്പന്റെ ഭാര്യ. മരണത്തിലും കുട്ടികളുടെ ജീവന് പ്രഥമ പരിഗണന നല്‍കിയ സോമലയപ്പന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ