വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടുന്നില്ല; നാട്ടിലെ 60 ശതമാനം യുവാക്കളും അവിവാഹിതര്‍; വിചിത്ര ഗ്രാമം ചര്‍ച്ചയാകുന്നത് ദേശീയ തലത്തില്‍

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയില്‍ വീട്ടിലേക്ക് വഴിയില്ലെന്ന കാരണത്താല്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ വിവാഹം മുടങ്ങുന്നത് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കള്‍ക്കും വിവാഹം മുടങ്ങുന്നതിന്റെ കാരണമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ബെഹാര്‍വാര ഗ്രാമപഞ്ചായത്തിലെ മഹര്‍ഖുവ ഗ്രാമത്തിലാണ് 60 ശതമാനത്തോളം വരുന്ന യുവാക്കളുടെ വിവാഹം നിരന്തരം മുടങ്ങുന്നത്. ഗ്രാമം നേരിടുന്ന ജലക്ഷാമമാണ് യുവാക്കള്‍ അവിവാഹിതരായി തുടരുന്നതിന് കാരണമായി പറയുന്നത്.

കടുത്ത ജലക്ഷാമം നേരിടുന്ന മഹര്‍ഖുവ ഗ്രാമത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. ദൈനംദിന ജീവിതത്തില്‍ തങ്ങളുടെ ഏറ്റവും വലിയ പോരാട്ടം വെള്ളത്തിനുവേണ്ടിയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഏറെ കാലമായി ഗ്രാമവാസികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്.

വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാണ് നിലവില്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം ശേഖരിക്കുന്നത്. പകല്‍ സമയം മാത്രമാണ് ഇത്തരത്തില്‍ വെള്ളം ശേഖരിക്കാനാവുക. എന്നാല്‍ വനത്തനുള്ളിലൂടെ യാത്ര ചെയ്ത് ശേഖരിക്കുന്ന വെള്ളവും ശുദ്ധമല്ല. വസ്ത്രങ്ങള്‍ അലക്കുന്നതും കുടിവെള്ളം ശേഖരിക്കുന്നതും ഒരേ ജലസംഭരണിയില്‍ നിന്നാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു