യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് 'നിയമവിരുദ്ധ' ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിലെ ജലക്ഷാമം തടയാൻ ശബ്ദമുയർത്തിയതിന് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചതായി ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന ഡൽഹിയിലേക്ക് വിഷം കലർന്ന വെള്ളം തുറന്നുവിടുന്നുവെന്ന തൻ്റെ അവകാശവാദത്തിൽ തനിക്ക് നൽകിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ , ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർക്കൊപ്പം കെജ്‌രിവാൾ വെള്ളിയാഴ്ച ഇലക്ഷൻ കമീഷനെ സമീപിച്ചു.

ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എഎപി മേധാവിയുടെ പ്രസ്താവനയെച്ചൊല്ലി ഇസിയും കെജ്‌രിവാളും തർക്കത്തിലാണ്. കെജ്‌രിവാൾ ഹാജരായതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് ബോഡി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു: “എഎപി നേതാവ് കെജ്‌രിവാളിനോട് കമ്മീഷൻ ക്ഷമയോടെ വാദം കേട്ടു. ഇന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ മറുപടി ലഭിച്ചു.

രണ്ടാം വട്ടവും നോട്ടീസ് അയച്ചതിനെ തുടർന്ന് തനിക്ക് എതിരെ വരുന്ന ഏത് ‘നിയമവിരുദ്ധമായ’ ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെജ്‌രിവാൾ വ്യകതമാക്കി. അദ്ദേഹം പറഞ്ഞു: “എൻ്റെ ഏക ആശങ്ക ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ്. ഞങ്ങളുടെ ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിനായി ഞാൻ പോരാടും. ബി.ജെ.പിയുടെ നിർദേശപ്രകാരം നിങ്ങൾ എനിക്കെതിരെ ചുമത്താൻ ആഗ്രഹിക്കുന്ന നിയമവിരുദ്ധമായ എന്ത് ശിക്ഷയായാലും അതിന് നൽകാനുള്ള ചെറിയ വിലയാണ്, ഞാൻ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി