യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് 'നിയമവിരുദ്ധ' ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിലെ ജലക്ഷാമം തടയാൻ ശബ്ദമുയർത്തിയതിന് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചതായി ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന ഡൽഹിയിലേക്ക് വിഷം കലർന്ന വെള്ളം തുറന്നുവിടുന്നുവെന്ന തൻ്റെ അവകാശവാദത്തിൽ തനിക്ക് നൽകിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ , ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർക്കൊപ്പം കെജ്‌രിവാൾ വെള്ളിയാഴ്ച ഇലക്ഷൻ കമീഷനെ സമീപിച്ചു.

ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എഎപി മേധാവിയുടെ പ്രസ്താവനയെച്ചൊല്ലി ഇസിയും കെജ്‌രിവാളും തർക്കത്തിലാണ്. കെജ്‌രിവാൾ ഹാജരായതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് ബോഡി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു: “എഎപി നേതാവ് കെജ്‌രിവാളിനോട് കമ്മീഷൻ ക്ഷമയോടെ വാദം കേട്ടു. ഇന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ മറുപടി ലഭിച്ചു.

രണ്ടാം വട്ടവും നോട്ടീസ് അയച്ചതിനെ തുടർന്ന് തനിക്ക് എതിരെ വരുന്ന ഏത് ‘നിയമവിരുദ്ധമായ’ ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെജ്‌രിവാൾ വ്യകതമാക്കി. അദ്ദേഹം പറഞ്ഞു: “എൻ്റെ ഏക ആശങ്ക ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ്. ഞങ്ങളുടെ ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിനായി ഞാൻ പോരാടും. ബി.ജെ.പിയുടെ നിർദേശപ്രകാരം നിങ്ങൾ എനിക്കെതിരെ ചുമത്താൻ ആഗ്രഹിക്കുന്ന നിയമവിരുദ്ധമായ എന്ത് ശിക്ഷയായാലും അതിന് നൽകാനുള്ള ചെറിയ വിലയാണ്, ഞാൻ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.”

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം