മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

ഡിസംബര്‍ 5ന് മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്ത് മഹായുതി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്ന് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിസ്സഹകരണത്തിലൂടെ സമ്മര്‍ദ്ദതന്ത്രം തുടരുന്നതിനിടെ മുഖ്യമന്ത്രി കാര്യത്തിലും വകുപ്പ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ ബിജെപി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുക. ബിജെപിയുടെ മഹാരാഷ്ട്രയിലെ തലയെടുപ്പുള്ള നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ സാധ്യത.

ഫലം വന്ന് 10 ദിവസമായിട്ടും സത്യപ്രതിജ്ഞാ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് വലിയ അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കയിരുന്നു. ഒപ്പം ഏക്‌നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സമ്മര്‍ദ്ദ തന്ത്രവും മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ അസ്വസ്ഥമാക്കി. പക്ഷേ വമ്പന്‍ വിജയം നേടിയ ബിജെപി മഹാരാഷ്ട്രയില്‍ പഴയത് പോലെ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് വഴങ്ങിയില്ല. ആര്‍എസ്എസ് പിന്തുണയുള്ള ഫഡ്‌നാവിസിനു ഭൂരിപക്ഷം എംഎല്‍എമാരുടെയും അംഗീകാരമുണ്ടെന്നിരിക്കെ നാഗ്പൂര്‍ നിയന്ത്രിക്കുന്ന പ്രധാന സംസ്ഥാനത്ത് ഫഡ്‌നാവിസിന്റെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ മഹായുതി മുന്നണി മീറ്റിംഗുകളില്‍ നിസ്സഹകരണം കൊണ്ടും അസാന്നിധ്യം കൊണ്ടും ശ്രദ്ധേയനായി ഷിന്‍ഡെ സമ്മര്‍ദ്ദം മെനഞ്ഞു.

ഇതോടെ പലകുറി ചര്‍ച്ചകള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ സത്യപ്രതിജ്ഞയുടെ കാര്യം ബിജെപി നിര്‍ണയിക്കുകയായിരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം മഹായുതിയുടെ മൂന്ന് നേതാക്കളും നാളെ കൂടിക്കാഴ്ച നടത്തിയേക്കും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയും നാളെ നടന്നേക്കും.

മുഖ്യമന്ത്രി കസേര പോയതോടെ ആഭ്യന്തരം കിട്ടാന്‍ ശ്രമിച്ച ഷിന്‍ഡേയ്ക്ക് അതിനും ബിജെപി അവസരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമാകും ഡിസംബര്‍ 5 ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തിന് പകരം ഉപമുഖ്യമന്ത്രിയായി ഇരിക്കും. അജിത് പവാര്‍ കഴിഞ്ഞ എന്‍ഡിഎ മുന്നണിയിലേത് പോലെ ഉപമുഖ്യമന്ത്രിയായി തന്നെ തുടരുമെന്നാണ് നിലവിലെ സൂചന.

ബിജെപി, ശിവസേന, എന്‍സിപി തുടങ്ങിയ മൂന്ന് മഹായുതി മുന്നണിയില്‍ കാബിനറ്റ് സ്ഥാനങ്ങളും വകുപ്പുകളും അനുവദിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും എന്നാണ് സൂചന. എന്നിരുന്നാലും പ്രധാന വകുപ്പുകള്‍ ബിജെപിയ്ക്ക് തന്നെയാകും. ആഭ്യന്തരം റവന്യു തുടങ്ങി 22 വകുപ്പുകള്‍ ബിജെപി തന്നെ ഏറ്റെടുക്കും. 16 മന്ത്രാലയങ്ങള്‍ ചോദിച്ച ഷിന്‍ഡേയുടെ സേനയ്ക്ക് 12 എണ്ണത്തില്‍ തൃപ്തിപ്പെടേണ്ടി വരും. അജിത് പവാറിന്റെ എന്‍സിപിയ്ക്ക് 9 മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കാം.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ