ആര്യൻ കേസിൽ പതിനെട്ട് കോടിയുടെ കൈക്കൂലി ഇടപാട്, എട്ടു കോടി വാങ്കഡെയ്ക്ക്; ആരോപണവുമായി സാക്ഷി

ആര്യന്‍ഖാന്‍ പ്രതിയായ മയക്കുമരുന്നു കേസില്‍ സുപ്രധാന വഴിത്തിരിവ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ, കേസിലെ സാക്ഷിയായ കെ പി ഗോസാവി എന്നിവര്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും പണം കൈമാറിയെന്നും വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഡിക്ടടീവ് എന്നറിയപ്പെടുന്ന ഗോസാവി നേരത്തെ ആര്യനൊപ്പം സെല്‍ഫി എടുത്തത് വിവാദമായിരുന്നു.

എന്നാല്‍ ഈ ആരോപണത്തെ സമീര്‍ വാങ്കഡെയും, നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും നിഷേധിച്ചു. പ്രഭാകര്‍ സെയില്‍ എന്ന സാക്ഷിയാണ് ആരോപണമുയര്‍ത്തിയത്. ഗോസവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് താനെന്നാണ് പ്രഭാകര്‍ സെയിലിന്റെ വാദം. സാം ഡിസൂസ എന്നയാളും ഗോസവിയും തമ്മില്‍ പതിനെട്ടുകോടി രൂപ കൈമാറുന്നത് താന്‍ കേട്ടുവെന്നും ഇതില്‍ എട്ടുകോടി രൂപ വാങ്കഡെയ്ക്ക് കൈമാറിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സെയില്‍ പറയുന്നത്.

പ്രഭാകര്‍ സെയില്‍ ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്.
ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു