എട്ട് കോടി നല്‍കിയില്ല, ബിസിനസുകാരനായ 54കാരനെ കൊലപ്പെടുത്തി കത്തിച്ചു; 29കാരിയായ ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

കര്‍ണാടക കുടകിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് മൂന്നാഴ്ച മുന്‍പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ചുരുളഴിച്ചത് ആസൂത്രിത കൊലപാതകം. രമേഷ് എന്ന വ്യവസായിയുടേതാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രമേഷിന്റെ ഭാര്യ നിഹാരികയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

54കാരനായ ബിസിനസുകാരന്‍ രമേഷിന്റെ രണ്ടാം വിവാഹമായിരുന്നു 29കാരിയായ നിഹാരികയുമായി. നിഹാരികയെ കൂടാതെ കാമുകനും മൃഗഡോക്ടറുമായ നിഖില്‍ സുഹൃത്ത് അങ്കുര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കുടകിലെ സുന്തിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിലായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പുരുഷന്റെ മൃതദേഹം എന്നതിലുപരി പൊലീസിന് മറ്റ് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് ഒരു കാര്‍ വന്ന് പോയതായി കണ്ടെത്തിയിരുന്നു. രമേഷ് എന്ന വ്യക്തിയുടേതാണ് കാറെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയതായി അന്വേഷണസംഘം മനസിലാക്കി.

പിന്നാലെ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. കൂടുതല്‍ സമയം ചോദ്യം ചെയ്തതോടെ നിഹാരിക പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. നിഹാരികയുടെയും രണ്ടാം വിവാഹമായിരുന്നു രമേഷുമായി.

ആര്‍ഭാട പൂര്‍ണമായ ജീവിതത്തിനിടയില്‍ നിഖിലുമായി നിഹാരിക പ്രണയത്തിലാകുന്നു. തുടര്‍ന്ന് രമേഷിനോട് നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടു. രമേഷ് വിസമ്മതിച്ചതോടെ അങ്കുര്‍ എന്ന പരിചയക്കാരനെയും കൂട്ടി നിഹാരികയും നിഖിലും ചേര്‍ന്ന് രമേഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ ഉപ്പലില്‍ വച്ച് ശ്വാസം മുട്ടിച്ചാണ് പ്രതികള്‍ രമേഷിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാപ്പിത്തോട്ടത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി