ലഹരി പാർട്ടി; ആര്യൻ ഖാന് ലഹരിമരുന്ന് നൽകിയ ശ്രേയസ് നായർ കസ്റ്റഡിയിൽ, മലയാളിയെന്ന് സംശയം

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈ തീരത്ത് ശനിയാഴ്ച നടന്ന എംപ്രെസ് ക്രൂസ് കപ്പലിലെ ഒരു ലഹരി പാർട്ടിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകൾക്കും മെഡിസിൻ ബോക്സുകൾക്കുള്ളിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടിയതായി ഏജൻസി അറിയിച്ചു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ (എൻഡിപിഎസ്) നാല് വകുപ്പുകൾ പ്രകാരമാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട്, മുംബൈ കോടതി ആര്യനെയും മറ്റ് പ്രതികളെയും ഒക്ടോബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ അദ്ദേഹവും സുഹൃത്തും ഒന്നിലധികം തവണ നിയമവിരുദ്ധ ലഹരിമരുന്നിനെക്കുറിച്ച്‌ സംസാരിച്ചിരുന്നതായി എൻസിബി പറഞ്ഞു. റെയ്‌ഡിൽ ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ ലഹരിമരുന്നുകൾ കണ്ടെടുത്തു.

റേവ് പാർട്ടിയിൽ നിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ഇതിൽ ആര്യൻ ഖാനെയും മറ്റ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അയച്ചു. ബാക്കിയുള്ള അഞ്ചുപേരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം എൻസിബി കോടതിയിൽ ഹാജരാക്കും. ലഹരിമരുന്ന് ഇടപാടുകാരെ കണ്ടെത്താനായി മറ്റ് അഞ്ച് പ്രതികളുടെ കൂടി റിമാൻഡും എൻസിബി ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

മുംബൈയിലെ ആഡംബര കപ്പലിൽ നിന്ന് 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻറെ ലെൻസ്​ കെയ്സിൽ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി കപ്പൽ റെയ്ഡ് ചെയ്ത എൻസിബി, അറസ്റ്റിലായ ആളുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞായറാഴ്ച മുംബൈയിലെ മറ്റ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

Latest Stories

'പുറത്തുവരുന്നത് പിഞ്ചുകുഞ്ഞുങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ, മാതാപിതാക്കൾ പോലും തുണയാകുന്നില്ല'; കുറ്റവാളികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് കെ കെ ശൈലജ

IPL 2025: നിന്റെ കരിയറിലെ ബെസ്റ്റ് അടിയായിരുന്നെടാ ഇന്നലെ, ഈ സീസണിലെ എറ്റവും മികച്ച ബാറ്റിങ് ഇതാണ്, ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍ സിങ്

ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ നടപടിയെടുത്ത് കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു, ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ശക്തമായി അപലപിച്ച് സിപിഎം; ചര്‍ച്ചക്ക് തയ്യാറാവാതെ കൊല്ലാനും ഉന്മൂലം ചെയ്യാനുമുള്ള മനുഷ്യത്വരഹിത നടപടിയാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്

'ചോള രാജവംശകാലത്ത് യോദ്ധാക്കൾ അഡിഡാസ് ഷൂസ് ആണോ ധരിച്ചിരുന്നത് ? സിനിമയുടെ മുഴുവൻ ബജറ്റും ഫോട്ടോഷോപ്പിലാണ് ചെലവഴിച്ചതെന്ന് തോന്നുന്നു'; ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം, വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ

'ഇന്ന് രാവിലെ വരെ സിപിഐഎം ആയിരുന്നു ഇനി മരണംവരെ ബിജെപി ആയിരിക്കും'; എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

INDIAN CRICKET: അവന്‍ നായകനായാല്‍ മാത്രമേ ഇന്ത്യന്‍ ടീം രക്ഷപ്പെടൂ, ആ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ പരമ്പര എളുപ്പത്തില്‍ ജയിക്കാം, ഇംഗ്ലണ്ടിനെതിരായ ഇലവനെ തിരഞ്ഞെടുത്ത് വസീം ജാഫര്‍

'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്