മദ്യപിച്ചു ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു...! വാര്‍ത്തയില്‍ വിശദീകരണവുമായി എയര്‍ലൈന്‍സ് കമ്പനി

മദ്യപിച്ച് ലക്ക് കെട്ടതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എയര്‍ലൈന്‍സ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഭവന്ത് മന്‍ മദ്യപിച്ച് നടക്കാന്‍ പോലുമാകാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി വാര്‍ത്തകള്‍ വന്നത്.

ഈ സംഭവത്തെത്തുടര്‍ന്ന് നാലുമണിക്കൂറോളം വിമാനം വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തിലാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിശദീകരണവുമായി രംഗത്തെത്തിയത്. ഡല്‍ഹി വിമാനം ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് ഇന്‍ബൗണ്ട് ഫ്ലൈറ്റ് വൈകിയതിനാല്‍ ആദ്യം പ്ലാന്‍ ചെയ്തതിനേക്കാള്‍ വൈകിയാണ് പുറപ്പെട്ടത്.അല്ലാതെ മറ്റൊന്നുമില്ലെന്നും ഫ്ലൈറ്റ് വൈകുന്നതിനെക്കുറിച്ച് ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി ലുഫ്താന്‍സ ട്വീറ്റ് ചെയ്തു.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനം 4.30 നാണ് പുറപ്പെട്ടത്. ഭഗവന്ത് മാന്‍ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വേറൊരു വിമാനത്തിലാണ് തിരികെ ഇന്ത്യയിലെത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ