"ജ്യോതിരാദിത്യ സിന്ധ്യ അസന്തുഷ്ടനാണെന്ന് കരുതുന്നില്ല": കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കമൽ നാഥ്

മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ആരു വരുമെന്ന കാര്യത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുമായി ഉണ്ടെന്ന് പറയപ്പെടുന്ന തർക്കം നിഷേധിച്ച്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കമൽ നാഥ്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

ജ്യോതിരാദിത്യ സിന്ധ്യ അസന്തുഷ്ടനാണെന്ന് കരുതുന്നില്ല, നിലവിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായ കമൽ നാഥ്, സോണിയ ഗാന്ധിയുമായി അവരുടെ വീട്ടിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മധ്യപ്രദേശിലെ കോൺഗ്രസ് സംഘടനയെ കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പുതിയ സംസ്ഥാന മേധാവിയെ നിയമിക്കേണ്ടതുണ്ടെന്നതിനെ കുറിച്ചും ആയിരുന്നു ചർച്ച എന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ നോക്കാമെന്ന് സിന്ധ്യ ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, “ഇത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല, അയാൾക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല, ” എന്ന് കമൽ നാഥ് പ്രതികരിച്ചു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള സിന്ധ്യയുടെ അഭിപ്രായപ്രകടനം, സിന്ധ്യക്ക് കോൺഗ്രസുമായുള്ള നീരസത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അതേസമയം പാർട്ടി വിട്ട് പുറത്തു പോകുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക