ദൈവമായി സ്വയം പ്രഖ്യാപിക്കരുത്, ജനങ്ങളാണ് തീരുമാനിക്കേണ്ടത്; മോദിയുടെ 'ദൈവം' പരാമര്‍ശത്തിന് മോഹന്‍ ഭാഗവതിന്റെ പരോക്ഷ മറുപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ ദൈവം നേരിട്ട് അയച്ചതാണെന്ന പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ദൈവമായി സ്വയം പ്രഖ്യാപിക്കരുതെന്നും ദൈവമാകണോ വേണ്ടയോ എന്ന് തീരുമാനിക്കുക ജനങ്ങളാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ശാന്തരായിരിക്കുന്നതിന് പകരം മിന്നല്‍ പോലെ തിളങ്ങണം എന്നാണ് ചിലരുടെ വിചാരം. മിന്നല്‍ പ്രകാശിച്ച ശേഷം മുന്‍പത്തേക്കാള്‍ ഇരുട്ടാകും അതിനാല്‍ പ്രവര്‍ത്തകര്‍ ചിരാത് പോലെ കത്തുകയും ആവശ്യമുള്ളപ്പോള്‍ തിളങ്ങുകയും വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയ്ക്ക് പരോക്ഷമായി മറുപടി നല്‍കിയത്.

പൂനെയില്‍ നടന്ന ശങ്കര്‍ ദിന്‍കര്‍ കാനെ അനുസ്മരണ വേദിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ശങ്കര്‍ ദിന്‍കര്‍ കാനെ പ്രവര്‍ത്തന മേഖല മണിപ്പൂരിലായിരുന്നു. അക്കാലത്ത് പുറമേ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നപ്പോള്‍ അക്രമം തുടര്‍ന്നതായും എന്നാല്‍ പ്രവര്‍ത്തകര്‍ ശാന്തരായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതായും മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി