ദൈവമായി സ്വയം പ്രഖ്യാപിക്കരുത്, ജനങ്ങളാണ് തീരുമാനിക്കേണ്ടത്; മോദിയുടെ 'ദൈവം' പരാമര്‍ശത്തിന് മോഹന്‍ ഭാഗവതിന്റെ പരോക്ഷ മറുപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ ദൈവം നേരിട്ട് അയച്ചതാണെന്ന പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ദൈവമായി സ്വയം പ്രഖ്യാപിക്കരുതെന്നും ദൈവമാകണോ വേണ്ടയോ എന്ന് തീരുമാനിക്കുക ജനങ്ങളാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ശാന്തരായിരിക്കുന്നതിന് പകരം മിന്നല്‍ പോലെ തിളങ്ങണം എന്നാണ് ചിലരുടെ വിചാരം. മിന്നല്‍ പ്രകാശിച്ച ശേഷം മുന്‍പത്തേക്കാള്‍ ഇരുട്ടാകും അതിനാല്‍ പ്രവര്‍ത്തകര്‍ ചിരാത് പോലെ കത്തുകയും ആവശ്യമുള്ളപ്പോള്‍ തിളങ്ങുകയും വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയ്ക്ക് പരോക്ഷമായി മറുപടി നല്‍കിയത്.

പൂനെയില്‍ നടന്ന ശങ്കര്‍ ദിന്‍കര്‍ കാനെ അനുസ്മരണ വേദിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ശങ്കര്‍ ദിന്‍കര്‍ കാനെ പ്രവര്‍ത്തന മേഖല മണിപ്പൂരിലായിരുന്നു. അക്കാലത്ത് പുറമേ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നപ്പോള്‍ അക്രമം തുടര്‍ന്നതായും എന്നാല്‍ പ്രവര്‍ത്തകര്‍ ശാന്തരായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതായും മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ