ദ്രാവിഡം എന്താണെന്ന് ചോദിക്കുന്ന ഗവര്‍ണറെ മാറ്റരുത്; ആര്‍എന്‍ രവി തങ്ങളുടെ പ്രചരണത്തിന് ശക്തി പകരുമെന്ന് എംകെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തില്‍ ആര്‍എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ഗവര്‍ണറെ തുടരാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോടും ആവശ്യപ്പെടുന്നതായി എംകെ സ്റ്റാലിന്‍ പരിഹസിച്ചു.

ബംഗ്ലാവുകളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നുവെന്നും അത്തരത്തില്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന വ്യക്തി ആ സ്ഥാനത്ത് തുടരട്ടെയെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. അത് തങ്ങളുടെ പ്രചരണത്തിന് ശക്തി പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് നേരെ ബോംബേറുണ്ടായതില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രണ്ട് ദിവസങ്ങളായി ഗവര്‍ണര്‍ കള്ളം പറയുന്നുവെന്നും എംകെ സ്റ്റാലിന്‍ ആരോപിച്ചു. ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്നും സംഭവത്തെ ലഘൂകരിച്ച് കാണാനാണ് ശ്രമമെന്നും ആരോപിച്ച ഗവര്‍ണര്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാണ് ബോംബേറ് നടത്തിയതെന്നും പറഞ്ഞിരുന്നു.

അതേ സമയം രാജ്ഭവന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചെന്നൈ പൊലീസ് പുറത്ത് വിട്ടു. ദൃശ്യങ്ങളില്‍ നിന്ന് കറുക വിനോദ് മാത്രമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതായി ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Latest Stories

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്

'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്; തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ സിപിഎം നിലപാട് ഉറച്ചതെന്ന് എം വി ഗോവിന്ദന്‍; 'പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല'