'മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്കരോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു.

“മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാർ അപ്പർ അസമിൽ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് …” ശർമ പറഞ്ഞു. യൂറിയ കലര്‍ന്ന മത്സ്യത്തിന്‍റെ ഉപഭോഗം അസമില്‍ വൃക്കരോഗങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനവിന് കാരണമായെന്ന് ശര്‍മ പറയുന്നു.

നാഗോണിലും മോറിഗാവിലും വളർത്തുന്ന മത്സ്യത്തിൻ്റെ ഉപഭോഗമാണ് ഈ വർധനവിന് കാരണമെന്നും ശർമ്മ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ മത്സ്യ ഉത്പാദകര്‍ അവരുടെ കൃഷിരീതികളിൽ യൂറിയയും ഗുവാഹത്തിയിൽ നിന്ന് ശേഖരിക്കുന്ന ഒരു പ്രത്യേക തരം മാലിന്യവും ഉപയോഗിക്കുന്നുണ്ടെന്ന് ശർമ്മ ആരോപിച്ചു. മത്സ്യകൃഷിയിൽ ജൈവ രീതികൾ ഉപയോഗിക്കണമെന്നും ഹിമന്ത നിര്‍ദേശിച്ചു.

അസമുകാരുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തിൽ മുസ്‍ലിം വ്യവസായികള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. നാഗോൺ, മോറിഗാവ്, കച്ചാർ എന്നിവയാണ് പ്രധാന മത്സ്യ ഉൽപാദന കേന്ദ്രങ്ങള്‍. നേരത്തെയും ഹിമന്ത മിയ മുസ്‍ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടുണ്ട്. അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയാണ് മിയ മുസ്‌ലിംകള്‍ എന്ന് പറയുന്നത്. ബംഗാളി സംസാരിക്കാത്തവര്‍ ഇവരെ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരെന്ന് വിശേഷിപ്പിക്കുന്നു.

നാഗോണില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന ക്രമസമാധാന നില ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.’മിയ മുസ്‌ലിംകളെ സംസ്ഥാനം പിടിച്ചടക്കാന്‍ അനുവദിക്കില്ല’ എന്നതായിരുന്നു ഹിമന്തയുടെ പ്രസ്‌താവന.

നിരന്തരം വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 18 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഫോറം പൊലീസില്‍ പരാതി നല്‍കിയത്.

Latest Stories

ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എംവി ഗോവിന്ദന്‍ കള്ളം പ്രചരിപ്പിക്കുന്നു; നിയമനടപടിയ്‌ക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ