മഹാകുംഭ മേളയിൽ പങ്കെടുത്തവരിൽ ത്വക്ക്, ഉദരം, ശ്വസന സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്

ഫംഗസ് അണുബാധ, ചർമ്മ അലർജികൾ, വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ന്യുമോണിയ, അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് എന്നിവയാണ് മഹാാകുംഭത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആളുകൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ചിലതെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ പറയുന്നു.

ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളിൽ നേരിയ ചർമ്മ തിണർപ്പ് മുതൽ കഠിനമായ ശ്വസന പ്രശ്നങ്ങൾ വരെയുള്ള ലക്ഷണങ്ങൾ കാണപ്പെടുന്നു. പലർക്കും ദീർഘമായ രോഗശാന്തി കാലയളവ് ആവശ്യമാണ് എന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു. “മഹാാകുംഭിൽ നിന്ന് മടങ്ങിയെത്തിയ ചില രോഗികൾക്ക് കാലുകളിലും ഞരമ്പുകളിലും ഫംഗസ് അണുബാധയുണ്ടെന്ന പരാതിയുണ്ട്” ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള ശാരദ മെഡിക്കൽ കോളേജിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സഞ്ജീവ് ഗുലാത്തി പറഞ്ഞു.

“ചിലർക്ക് ചർമ്മത്തിൽ ചുണങ്ങുകളും, ചുവപ്പ് എന്നിവയോടുകൂടിയ അലർജികളും ഉണ്ടായിരുന്നു. ഫെബ്രുവരി പകുതി മുതൽ ഇവിടെയെത്തിയവരിൽ സൂര്യപ്രകാശ അലർജിയും സാധാരണമായിരുന്നു. കൂടാതെ, ചില രോഗികൾക്ക് ബാക്ടീരിയൽ ചർമ്മ അണുബാധയും ഉണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു. ഇത്തരം അവസ്ഥകളുള്ള ഏകദേശം 15-20 രോഗികളെ ചികിത്സിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു രോഗിക്ക് വ്യാപകമായ ഒരു ഫംഗസ് അണുബാധയും, ഇടുപ്പിനും ഞരമ്പിനും ചുറ്റുമുള്ള റിംഗ് വോമും, കാൽവിരലുകളിൽ ഇന്റർട്രിഗോ എന്ന ഫംഗസ് അണുബാധയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ്‌രാജിലെ സംഗമത്തിന് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിലും ഗംഗാനദിയുടെ രണ്ട് സ്ഥലങ്ങളിലും ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന ഡാറ്റ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻജിടി) സമർപ്പിച്ച അവരുടെ റിപ്പോർട്ടിൽ, ഭക്തർ പുണ്യസ്നാനം ചെയ്ത നദീജലത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മാലിന്യത്തിൽ നിന്ന് വരുന്ന ഉയർന്ന അളവിലുള്ള മലം കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാ കുംഭമേളയിൽ 55 കോടിയിലധികം സന്ദർശകർ പങ്കെടുത്തു. എന്നാൽ സംഗമത്തിലെ വെള്ളം ആചാരപരമായ കുളിക്ക് അനുയോജ്യമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. മാത്രമല്ല അവ കുടിക്കാൻ വരെ യോഗ്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജനുവരി 12 നും ഫെബ്രുവരി 4 നും ഇടയിലുള്ള 24 ദിവസങ്ങളിൽ 13 ദിവസത്തേക്കുള്ള ജല ഗുണനിലവാര ഡാറ്റ പുറത്തുവിട്ടു. പ്രധാന സ്നാന ദിനങ്ങളായ ജനുവരി 13 (പൗഷ പൂർണിമ), ജനുവരി 14 (മകരസംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ കുളിക്കാൻ വെള്ളം യോഗ്യമല്ലെന്ന് കണ്ടെത്തലുകൾ കാണിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി