ഭാരതീയ ന്യായ് സംഹിത നടപ്പിലാക്കരുത്; മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളും പാസാക്കിയത് ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായെന്ന് സിപിഎം

പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാതെ മാറ്റിവയ്ക്കണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായി പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയാണ് കിരാത നിയമങ്ങള്‍ പാസാക്കിയത്.

രാജ്യദ്രോഹം സംബന്ധിച്ച ഐപിസി 124 എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചിരിക്കെ ഭാരതീയ ന്യായ് സംഹിതയുടെ 152ആം വകുപ്പിലൂടെ അത് ഒളിച്ചുകടത്തി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത തുടങ്ങിയ പരാമര്‍ശങ്ങള്‍ ഐപിസിയില്‍ ഇല്ലെന്നിരിക്കേ അവ പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരേസമയം സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനവും ആരെയും എളുപ്പത്തില്‍ ദേശവിരുദ്ധരായി മുദ്രകുത്താന്‍ സഹായിക്കുന്നതുമാണ്.

പൗരന്മാരെ ദോഷകരമായി ബാധിക്കുന്നവിധം പൊലീസിന് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമങ്ങളിലുള്ളത്. ഒരാളെ 15 ദിവസംവരെ മാത്രമേ റിമാന്‍ഡ് ചെയ്യാന്‍ പഴയനിയമപ്രകാരം കഴിയുമായിരുന്നുവെന്നിരിക്കേ ഇപ്പോള്‍ ഇത് 90 ദിവസം വരെയാക്കി വര്‍ധിപ്പിച്ചു. പതിനഞ്ച് ദിവസംവരെ അന്വേഷണം നടത്തി മാത്രേമേ ഇനി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യൂ.

യുഎപിഎ നിയമം സംബന്ധിച്ച വ്യവസ്ഥകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് മാത്രമേ പഴയ നിയമപ്രകാരം അന്വേഷണം നടത്താന്‍ കഴിയുമായിരുന്നുവെങ്കില്‍ ഈ അധികാരം കീഴുദ്യോസ്ഥന് നല്‍കി. സര്‍ക്കാര്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന് നല്‍കാമെന്നാണ് പുതിയ വ്യവസ്ഥ.

കുറ്റം ചെയ്യുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമല്ലാതെ ഒരാളെയും ശിക്ഷിക്കരുതെന്ന തത്വം നിലനില്‍ക്കേ ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പഴയനിയമവും ഒന്നിന് ശേഷമുള്ള എഫ്ഐആറുകളില്‍ പുതിയ നിയമവുമാണ് ബാധകമാവുക. ഒരേസമയം രണ്ട് നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും അപ്പീലുകള്‍ അതിസങ്കീര്‍ണ്ണമാക്കുകയും കേസുകള്‍ കെട്ടിക്കിടക്കുന്നതിലേയ്ക്കും നയിക്കും.

അനിശ്ചിതത്വത്തിലേയ്ക്ക് നയിക്കുന്ന വ്യക്തതയില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ