ഭാരതീയ ന്യായ് സംഹിത നടപ്പിലാക്കരുത്; മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളും പാസാക്കിയത് ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായെന്ന് സിപിഎം

പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാതെ മാറ്റിവയ്ക്കണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായി പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയാണ് കിരാത നിയമങ്ങള്‍ പാസാക്കിയത്.

രാജ്യദ്രോഹം സംബന്ധിച്ച ഐപിസി 124 എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചിരിക്കെ ഭാരതീയ ന്യായ് സംഹിതയുടെ 152ആം വകുപ്പിലൂടെ അത് ഒളിച്ചുകടത്തി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത തുടങ്ങിയ പരാമര്‍ശങ്ങള്‍ ഐപിസിയില്‍ ഇല്ലെന്നിരിക്കേ അവ പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരേസമയം സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനവും ആരെയും എളുപ്പത്തില്‍ ദേശവിരുദ്ധരായി മുദ്രകുത്താന്‍ സഹായിക്കുന്നതുമാണ്.

പൗരന്മാരെ ദോഷകരമായി ബാധിക്കുന്നവിധം പൊലീസിന് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമങ്ങളിലുള്ളത്. ഒരാളെ 15 ദിവസംവരെ മാത്രമേ റിമാന്‍ഡ് ചെയ്യാന്‍ പഴയനിയമപ്രകാരം കഴിയുമായിരുന്നുവെന്നിരിക്കേ ഇപ്പോള്‍ ഇത് 90 ദിവസം വരെയാക്കി വര്‍ധിപ്പിച്ചു. പതിനഞ്ച് ദിവസംവരെ അന്വേഷണം നടത്തി മാത്രേമേ ഇനി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യൂ.

യുഎപിഎ നിയമം സംബന്ധിച്ച വ്യവസ്ഥകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് മാത്രമേ പഴയ നിയമപ്രകാരം അന്വേഷണം നടത്താന്‍ കഴിയുമായിരുന്നുവെങ്കില്‍ ഈ അധികാരം കീഴുദ്യോസ്ഥന് നല്‍കി. സര്‍ക്കാര്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന് നല്‍കാമെന്നാണ് പുതിയ വ്യവസ്ഥ.

കുറ്റം ചെയ്യുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമല്ലാതെ ഒരാളെയും ശിക്ഷിക്കരുതെന്ന തത്വം നിലനില്‍ക്കേ ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പഴയനിയമവും ഒന്നിന് ശേഷമുള്ള എഫ്ഐആറുകളില്‍ പുതിയ നിയമവുമാണ് ബാധകമാവുക. ഒരേസമയം രണ്ട് നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും അപ്പീലുകള്‍ അതിസങ്കീര്‍ണ്ണമാക്കുകയും കേസുകള്‍ കെട്ടിക്കിടക്കുന്നതിലേയ്ക്കും നയിക്കും.

അനിശ്ചിതത്വത്തിലേയ്ക്ക് നയിക്കുന്ന വ്യക്തതയില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും