'മഹാതര്‍ക്കം' തീര്‍ന്നു, ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; ഉപമുഖ്യമന്ത്രിയായി ഷിന്‍ഡെയും അജിത് പവാറും; സാക്ഷിയായി പ്രധാനമന്ത്രി മോദിയടക്കം വന്‍ ബിജെപി നിര

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയില്‍ മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു.

ആറ് തവണ എംഎല്‍എയായ ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ കുറി ഉപമുഖ്യമന്ത്രിയായി വിട്ടുവീഴ്ച ചെയ്ത് നിലനിര്‍ത്തിയ മുന്നണി ഇക്കുറി വമ്പന്‍ വിജയത്തോടെയാണ് ബിജെപി കൈപ്പിടിയിലൊതുക്കിയത്. 288 അംഗ നിയമസഭയില്‍ കേവലഭൂരപക്ഷമായ 145ന് തൊട്ടടുത്ത് 132 വരെ ബിജെപി ഒറ്റയ്‌ക്കെത്തി. ഷിന്‍ഡെയുടെ ശിവസേന 57ഉം അജിത് പവാറിന്റെ എന്‍സിപി 41ഉം സീറ്റ് നേടി. മുഖ്യമന്ത്രി സ്ഥാനം കയ്യിലുണ്ടായിരുന്ന ഷിന്‍ഡെ വലിയ രീതിയില്‍ തുടര്‍ഭരണ കാലത്തും സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മഹായുതിയിലെ ചര്‍ച്ചകള്‍ നീണ്ടതും ഒടുവില്‍ സത്യപ്രതിജ്ഞ വൈകിയതും. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദെ മഹായുതി യോഗങ്ങളില്‍ പങ്കെടുക്കാതെ സമ്മര്‍ദ്ദം ചെലുത്തി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരേയും വകുപ്പുകളും പിന്നീട് തീരുമാനിക്കും.  രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രിയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിലും തന്ത്രപ്രധാന വകുപ്പുകളുടെ കാര്യത്തിലും മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്,  കുമാര്‍ മംഗലം ബിര്‍ള തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ 42,000-ത്തിലധികം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയെ കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിമാരും മുംബൈയിലെ ആസാദ് മൈതാനിയില്‍ സന്നിഹിതരായിരുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്