നോട്ട് നിരോധനത്തില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി; റദ്ദാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായി; കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് ബി.വി നാഗരത്ന; വീണ്ടും നാടകീയത

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച് തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നോട്ട് നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി. തീരുമാനിച്ചത് കേന്ദ്രമായത് കൊണ്ട് മാത്രം നടപടി ശരിയല്ലെന്ന് പറയാനാകില്ലന്നും കോടതി വ്യക്തമാക്കി. ആബിഐയുമായി കൂടി ആലോചിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനം എടുക്കാം. ലക്ഷ്യപ്രാപ്തി പ്രസക്തമല്ലെന്ന് ആദ്യവിധി പ്രസ്താവിച്ച ബി.ആര്‍. ഗവായി പറഞ്ഞു.

എന്നാല്‍, ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വിധിയോട് ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു. നോട്ട് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് അദേഹം വിയോജിപ്പ് വിധിയില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്ന് എടുക്കുകയാണ്. നോട്ട് നിരോധനം നടപ്പാക്കണമെങ്കില്‍ ഓര്‍ഡിനസ് കൊണ്ടുവരികയോ, നിയമനിര്‍മാണം നടപ്പിലാക്കുകയോ ചെയ്യണമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി.

ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയുമാണ് വിധിയെഴുതിയത്.
2016ലെ നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ വാദം.

കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഏകകണ്‌ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക വിഷയങ്ങളില്‍ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രീംകോടതിയുടെ അവകാശം പരിമിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്.

നേരത്തെ നോട്ടുനിരോധന വിവാദങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. നോട്ടുനിരോധനം ഒരു തമാശയായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നോട്ടു നിരോധനം പെട്ടെന്നുള്ള തീരുമാനമല്ലായിരുന്നു. അത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. നോട്ടു നിരോധനത്തിനു ഒരു വര്‍ഷം മുമ്പു തന്നെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരുടെയെങ്കിലും കൈവശം കള്ളപ്പണമുണ്ടെങ്കില്‍ പിഴ അടച്ച് നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനു വേണ്ടി ആലോചിച്ചെടുത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി