ഡല്‍ഹിയില്‍ റോഡപകടങ്ങള്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും; ചരിത്ര പദ്ധതിയുമായി കെജ്രിവാള്‍ സര്‍ക്കാര്‍

ഡല്‍ഹിയിലെ റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള ചികിത്സാ ചെലവിന്റെ 100 ശതമാനവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ച് പുതിയ പദ്ധതിക്ക് ഡല്‍ഹി ആം ആദ്മി മന്ത്രിസഭ അനുമതി നല്‍കി. റോഡപകടങ്ങളിലോ, ആസിഡ് ആക്രമണത്തിലോ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്ന രീതിയില്‍ ആക്‌സിഡന്റ് വിക്ടിംസ് പോളിസിക്കാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അനുമതി നല്‍കിയത്.

ചികിത്സാ ചെലവിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഡല്‍ഹി സര്‍ക്കാരിന്റെ ഭരണ പ്രദേശത്ത് നടക്കുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന വിദേശികളടക്കമുള്ളവര്‍ക്ക് വമ്പന്‍ സ്വകാര്യ ആശുപത്രികളില്‍ വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ആസിഡ് ആക്രമണത്തില്‍ ഇരയാകുന്നവര്‍ക്കും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നേരത്തെ നിലവിലുണ്ട്. പുതിയ നയം അനുസരിച്ച് ചികിത്സയ്ക്കായി നല്‍കപ്പെടുന്ന ബില്ലുകളും സര്‍ക്കാര്‍ അടക്കും.

ചികിത്സാ രേഖകള്‍ കൃത്യമാക്കി മാസതവണയായി ബില്‍ നല്‍കാനുമാണ് സ്വകാര്യ ആശുപത്രികളോട് നിര്‍ദേശിക്കുക. സര്‍ക്കാരിന്റെ പരിശോധനയ്ക്ക് ശേഷമാകും ആശുപത്രിക്ക് രോഗിക്കുള്ള ചികിത്സാ ചെലവ് ലഭിക്കുക. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരും.

പരമാവധി ജീവന്‍ രക്ഷിക്കുകയാണ് ഈ പദ്ദതികൊണ്ടുള്ള ലക്ഷ്യമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്ര സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് പരിക്കേറ്റവരുമായി സര്‍ക്കാര്‍ ആശുപത്രി തപ്പിനടക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനിടയില്‍ പരിക്കേറ്റയാള്‍ക്ക് ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍, പുതിയ പദ്ധതിയനുസരിച്ച് സ്വകാര്യ ആശുപത്രികളെ കൂടെ ഇതില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചികിത്സയ്ക്കായി കൂടുതല്‍ അന്വേഷിച്ചു അലയേണ്ട കാര്യമില്ല. ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ